അണയാത്ത തീജ്വാല ****************

അണയാത്ത തീജ്വാല
****************
"മോളെ എന്നെ ഒന്നു ഉമ്മറത്തേക് കൊണ്ടിരിത്താമോ.."
ഇടിഞ്ഞു വീഴാറായ ഓടിട്ടവീട്ടിലെ ചായ്പ്പിൽ കട്ടിലിൽ കിടന്ന് അയാൾ പതറിയ ശബ്ദത്തിൽ മകന്റെ ഭാര്യയോട് പറഞ്ഞു. 
"കിളവന് അടങ്ങി ഒരിടത്തിരുന്നുകൂടെ... രാവിലെതന്നെ ശല്യം ചെയ്യാൻ ആയിട്ട്.." അയാൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്..
ആ ദ്രവിച്ചകാട്ടിൽ നിന്നും അയാൾ താഴേക്കു ഇറങ്ങാൻ ശ്രമിച്ചു. മുറിച്ചുമാറ്റിയ കാലുകളുടെ നീളക്കുറവ് കൊണ്ട് കട്ടിലിന്റെ ഉയരം അയാളെ മുറിവുകളോടെ താഴേക്ക് തള്ളിയിട്ടു.
വേദന മാനിക്കാതെ അയാൾ ഇഴഞ്ഞു നീങ്ങി.. പൂമുഖത്തേക് എത്താനുള്ള സമയദൈർഗ്യം അയാളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല..പൂമുഖത്തെ തൂണിൽ അയാൾ ചാരിയിരുന്നു. നരവീണ മീശ പിരിച്ചുമുകളിലേക് വച്ചു. അറ്റുപോയകാലിന്റെ അഗ്രത്തിൽ തൊട്ടുകൊണ്ട് അയാൾ കണ്ണടച്ചിരുന്നു.
 കടുത്തവേനൽചൂട് അയാളിൽ കശ്മീരിലെ കൊടുംതണുപ്പ് പോലെ തോന്നിച്ചു. കഴിഞ്ഞുപോയകാലത്തിന്റെ ഓർമ്മകൾ അയാളുടെ മനസിനെ യുവത്വത്തിലേക് എത്തിച്ചു.
"ശേഖർ സാബ് ......." ദൂരെനിന്നും തന്റെ കൂടെയുള്ള ജവാന്റെ നിലവിളി അയാളെ കർമനിരതനാക്കി. കശ്‍മീർ അതിർത്തിയിലെ മഞ്ഞിൽ മൂടിയ ബങ്കറിൽ നിന്നും ആയാൾ ആയുധത്തോടെ പുറത്തേക്കിറങ്ങി. കണ്ണുകൾ ഇരുട്ടിൽ പരതി.. രക്തത്തിൽ കുളിച്ചുകിടക്കുന്ന ജവാനെ അയാൾ കണ്ടു. പിടയുന്ന ശരീരത്തിൽ ജീവന്റെ കണിക അകന്നുപോകുന്നത് നിസഹായനായി നോക്കിനിക്കാനേ കഴിഞ്ഞുള്ളു.
കണ്ണടച്ചുതുറക്കുന്നവേഗത്തിൽ അയാളെ തീവ്രവാതികൾ വളഞ്ഞു കഴിഞ്ഞിരുന്നു. കൈയിലെ ആയുധങ്ങൾ അവർ ബലമായി പിടിച്ചുവാങ്ങി ശക്തിമായി മർദിച്ചു. കൺപോളകൾ തുറക്കാൻ കഴിയാത്തവിധം അവശനാക്കി. ശരീരത്തിലെ മുറികളിലൂടെ രക്തം ഒഴുകികൊണ്ടേയിരുന്നു. കഴുത്തിൽ തോക്കിൻകുഴൽ അമർത്തി അവർ പറഞ്ഞു
"ബോൽ സാലെ ഇന്ത്യ മുർത്താബാദ്...... "
മൗനം തീർത്ത പുഞ്ചിരിയാൽ അയാൾ മറുപടികൊടുത്തു.രണ്ടു കൽമുട്ടിലും മാറിമാറി വെടിഉതിർത്തു. വേദന അയാളിൽ രാജ്യസ്നേഹം കൂട്ടികൊണ്ടേ ഇരുന്നു.
കൈയിൽ കിട്ടിയ ഗ്രാനയ്‌ഡ്‌ ലോക്ക് വിച്ഛേദിച്ചു നെഞ്ചിൽ പിടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു..
ഭാരത് മാതാകി ജയ്......... ചുറ്റുംകൂടിയവർ ഓടി മാറാൻ നോക്കി. തളർച്ചയോടെ അയാൾ അത് അവർക് നേരെ എറിഞ്ഞു. ചിന്നിച്ചിതറിയ പാകിസ്താനി തീവ്രവാദികളുടെ മാംസകഷ്ണങ്ങൾ നോക്കി അയാൾ ദീർഘശ്വസം എടുത്തു.
ഓർമ്മകൾ അയാളിൽ വല്ലാത്തൊരു ആവേശം ജനിപ്പിച്ചു..അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
"ഭാരത് മാതാകി ജയ്"
അണയാത്ത രാജ്യസ്നേഹം അയാളുടെ ശബ്ദത്തെ ഉച്ചത്തിലാക്കി..
"ഓ ഒരു ഭാരത് മാതാകി ജയ്.... സ്വന്തം ജീവിതം ഇങ്ങനെയായി എന്നിട്ടും മകനെ പട്ടാളത്തിൽ ചേർത്തിയ തന്ത.."
മരുമകളുടെ വാക്കുകൾ അയാളെ ഓർമകളിൽ നിന്നും ഉണർത്തി...അപ്പോഴും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു നിന്നു...
ജിതി

Labels: , , ,



Leave A Comment:

Powered by Blogger.