ഓർമയിലൊരു നഷ്ട പ്രണയം





ഓർമയിലൊരു നഷ്ട പ്രണയം
(Short story)
ജനാലകൾക്കിടയിലൂടെ കടന്നു വരുന്ന സൂര്യ രശ്മികൾ ജനൽ ചില്ലിൽ തട്ടിപ്രതിഫലിക്കുന്നതും നോക്കി ഒരു കപ്പ് കാപ്പിയും കൈയ്യിൽ പിടിച്ച് നിൽക്കുകയാണ് രാജീവ്. അനുപമയെ കല്യാണം കഴിച്ചിട്ട് ഒരു ആഴ്ച്ച പോലുമായിട്ടില്ലെങ്കിലും അവൾ വർഷങ്ങളുടെ പരിചയസമ്പന്നതയുള്ള ഒരു വീട്ടമ്മയെപ്പോലെ തോന്നിപ്പിച്ചു. തന്റെ ഫ്ലാറ്റിലെ ഒരോ മുക്കിനും മൂലയ്ക്കും തന്നെക്കാൾ പരിചയം അനുപമയോടാണ് എന്നവന് തോന്നി.
ബോംബെ നഗരത്തിൽ സാമാന്യം അറിയപ്പെടുന്ന ഒരു അക്കൌണ്ടിങ്ങ് കൺസൾട്ടന്റ് ആണ് രാജീവ്. നഗരത്തിലെത്തിയിട്ട് വർഷം ആറായി. പഠനശേഷം ഒരു ചെറിയ സ്ഥാപനത്തിൽ ജോലിയിൽ കയറിയായിരുന്നു തുടക്കം. നഗര ദേവത കുറെപ്പേരെ കൈയയച്ച് അനുഗ്രഹിക്കും,എന്നാലതു മിക്കപ്പോഴും പത്തിരട്ടി ജീവിതങ്ങളുടെ നശീകരണം കണ്ടതിനു ശേഷമായിരിക്കും. എന്തായാലും പാലക്കാട്ടെ ഒരുൾഗ്രാമത്തിൽ നിന്നെത്തിയ രാജീവിനെ ബോംബെ നഗരം കനിഞ്ഞനുഗ്രഹിച്ചെന്നു പറയാതെ തരമില്ല.
വെറും രണ്ടു വർഷങ്ങൾക്കുള്ളിൽ സ്വന്തം സ്ഥാപനം തുടങ്ങിയപ്പോൾ പലരും രാജീവിനെ അത്ഭുതത്തോടെയാണ് നോക്കിയത്. ഹ്യുദ്യമായ സംസാരം,മാന്യമായ പെരുമാറ്റം,വിദ്യാസമ്പന്നൻ,സുഭഗൻ എല്ലാവരെയും ആകർഷിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു. നഗരത്തിലെ എണ്ണം പറഞ്ഞ പല ബിസിനസ്സുകാരുടെയും കൺസൾട്ടന്റായി രാജീവ് വളർന്നത് വളരെപ്പെട്ടെന്നായിരുന്നു.
ജോലിക്കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും രാജീവ് തയ്യാറായിരുന്നില്ല. സമയത്തിന്റെ കാര്യത്തിലെ കണിശത രാജീവിന്റെ കസ്റ്റമേഴ്സിനെ അത്ഭുതപ്പെടുത്തി. ഒരിക്കൽ പോലും അവർക്ക് പരാതി പറയുവാൻ അവസരം ഉണ്ടായതുമ്മില്ല. രാത്രി വൈകിയും തുടരുന്ന ജോലി നിത്യസംഭവമായിരുന്നു. ജോലിക്കാരെല്ലാം പോയിക്കഴിഞ്ഞും എല്ലാം ഒന്നു കൂടി പരിശോധിച്ചാലേ രാജീവിന് മനസംത്രുപ്തിയുള്ളു. അർദ്ധരാത്രിക്കു ശേഷം വന്നു ചേരുന്ന രാജീവ് സാർ ഫ്ലാറ്റിലെ സെക്യൂരിറ്റിക്ക് രാത്രികാലത്തെ ഉറക്കം തടസ്സപ്പെടുത്തുന്നയാളായി മാറി. 
ഇത്രയും കാര്യങ്ങൾ അനുപമ പറഞ്ഞുള്ള അറിവേ രാജീവിനുമുള്ളു. കല്യാണം കഴിഞ്ഞതിനു ശേഷം ഇതേവരെ സ്ഥാപനത്തിൽ പോയിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായി സ്ഥാപനം തുറന്നിട്ട്. കസ്റ്റമേർഴ്സ് ഒക്കെ പുതിയ കൺസൾട്ടന്റിനെ തേടി കണ്ട്പിടിച്ചു. രാജീവിന് കൺസൾട്ടിംഗ് ഒന്നും മനസ്സിലാകുന്നില്ല. ആകെ ഒരു അപരിചിതത്ത്വം. ചിലപ്പോൾ പഴയ സ്ഥിതിയിലേക്ക് ഓർമ്മ തിരിച്ചെത്തുവാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് അനുപമ പറഞ്ഞശ്വസിപ്പിക്കും.
രണ്ട് മാസം മുൻപാണ് രാജീവിന്റെ കാ‍ർ ഒരപകടത്തിൽ‌പ്പെട്ടത്. തലയ്ക്ക് കാര്യമായ പരിക്കേറ്റ രാജീവിന് നാലു ദിവസത്തിനു ശേഷമാണ് ബോധം തെളിഞ്ഞത്. ആശുപത്രി വിട്ടതിനു ശേഷവും ഓർമമ മാത്രം തിരിച്ചു വരാതെ മടിച്ചു നിന്നു. ‘അന്ന് രാത്രി വൈകിയാണ് എനിക്ക് ഒഫീസ് വിടാനായത്. ഫ്ലാറ്റിൽ രാജീവേട്ടനെ കണ്ട് പരിചയമുണ്ട്,മലയാളിയായതിനാൽ അറിയുകയും ചെയ്യാമായിരുന്നു. അങ്ങനെയാണ് ലിഫ്റ്റ് ചോദിച്ചത്. ഓഫീസിലെ കൂടെ ജോലി ചെയ്യുന്ന അഞ്ജലിയും എന്റെ കൂടെ ഉണ്ടയിരുന്നു. അവളെ താമസസ്ഥലത്തിറക്കിയ ശേഷം മുൻപോട്ടെടുത്തതും കാർ നിയന്ത്രണം വിട്ട് ഓവർ ബ്രിഡ്ജിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. നമ്മൾ രണ്ട് പേരെയും അഞ്ജലിയാണ് ആശുപത്രിയിലെത്തിച്ചത്. ലിഫ്റ്റ് ചോദിച്ച എന്റെ കൈയ്യിൽ ബാന്റേജാണ് ഒരു മാസത്തേക്ക്‌ സമ്മാനമായി രാജീവേട്ടൻ തന്നത്” എന്നു പറഞ്ഞവൾ കളിയാക്കി ചിരിച്ചു.
അതിനു ശേഷമുള്ള കാര്യങ്ങൾ രാജീവിന് നല്ല ഓർമമയുണ്ട്. ബാന്റേജിട്ട ഒടിഞ്ഞ വലം കൈയ്യും തൂക്കിയിട്ടൊരു പെണ്ണ്‌ തന്റെ കൂടെ ആശുപത്രിയിൽ,കാണാൻ സുന്ദരിയാണ്. നാടൻ പെണ്ണിന്റെ ശാലീനത മുഖത്തും സംസാരത്തിലും. വളരെ ബുദ്ധിമുട്ടി ഇടം കൈ കൊണ്ട് ഫ്ലാസ്കിലെ ചായ പകരുന്ന അനുപമയെ ഇന്നലെയെന്നപോലെ രാജീവോർത്തു. ആശുപത്രിയിൽ തന്റെ പരിചരണം മുഴുവൻ അനുപമയാണ് എറ്റെടുത്തത്. വലതു കൈ കഴുത്തിൽ തൂക്കി ഇടതുകൈയിൽ ഫ്ലാസ്കോ,ചോറുപാത്രമോ ഡോക്ടറുടെ എക്സ്റേ ഷീറ്റോ പിടിച്ച് വരുന്ന അനുപമ മനസ്സിൽ കയറിപറ്റിയതെപ്പോളാണെന്ന് അവനറിഞ്ഞില്ല. ആശുപത്രി വിട്ടതിനു ശേഷം ഫ്ലാറ്റിലും കുറേ ദിവസത്തേക്ക് അവളുണ്ടായിരുന്നു. തനിക്ക് ശരീരം വഴങ്ങുന്നതു വരെ അവൾ എല്ലാം കണ്ടറിഞ്ഞു ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസമാണ് അനുപമയോട് അവൻ ഇഷ്ടം തുറന്നുപറഞ്ഞത്. വീട്ടിൽ അനുവാദം ചോദിക്കാനാണവൾ നാണം കൊണ്ട് തല താഴ്ത്തികൊണ്ട് പറഞ്ഞത്. അതിനർത്ഥം അവൾക്ക് സമ്മതമാണെന്നാണ്. അവളുടെ വീട്ടുകാരുടെ സമ്മതം മാത്രമാണൊരു കടമ്പ ബാക്കിയുള്ളു. തനിക്ക് ബന്ധുക്കളാരുമില്ലെന്ന് പറഞ്ഞപ്പോൾ ആദ്യം താല്പര്യക്കുറവ് ഉണ്ടായെങ്കിലും അനുപമയുടെ നിർബന്ധത്തിനു മുൻപിൽ അവളുടെ വീട്ടുകാർ വഴങ്ങികൊടുത്തു.വിവാഹം മംഗളമായി നടന്നു. ഇന്ന് ഒരാഴ്ച തികയുകയാണ്.
ഫ്ലാറ്റിലെ മണി മുഴങ്ങുന്ന ശബ്ദം കേട്ടാണ് രാജീവ് ചിന്തയിൽ നിന്നുണർന്നത്. അനുപമ അടുക്കളയിലാണ്. കുടിച്ചുകൊണ്ടിരുന്ന കാപ്പികപ്പുമായി രാജീവ് വാതിൽ തുറന്നു. ഒരമ്മയും മകനും മകളും. എന്തോ ഒരു മിന്നിമറയൽ മനസ്സിൽ കടന്നുപോയ പോലെ രാജീവിനു തോന്നി. എവിടെയോ വച്ച് കണ്ട്പരിചയമുള്ള പോലെ…ഓർമ്മ ശരിക്കും കിട്ടുന്നില്ല.
‘കോൻ ഹെ?’രാജീവ് ചോദിച്ചു. വന്ന സ്ത്രീയുടെ മുഖത്ത് അത്ഭുതം. മകൻ ഫ്ലാറ്റിനകത്തേക്ക് കയറി. മകൾ ഒന്നു മടിച്ച് അമ്മയുടെ പിറകിൽ നിന്നു. ‘ചേട്ടൻ എന്താ വിളിക്കാത്തത്,ഞങ്ങൾ എത്ര പേടിച്ചെന്നറിയോ?‘മകൻ ചോദിച്ചു. രാജീവിന് ഒന്നും മനസ്സിലായില്ല. മലയാലികളാണ്. ഇനിയെങ്ങാനും ആളുമാറിയതായിരിക്കുമോ?....രാജീവ് സ്വയം ഓർത്തു.പെട്ടെന്ന് അമ്മയും മകളും കൂടി അകത്തേക്ക് കയറി വന്നു.
ശബ്ദം കേട്ട് അനുപമ വന്നു. ‘ഇതാരാ രജീവേട്ടാ?‘അത് കേട്ടതും എല്ലാവരും അനുപമയെ തിരിഞ്ഞുനോക്കി. കൂടെ വന്ന പെണ്ണ് പെട്ടെന്നൊരു പൊട്ടിക്കരച്ചിൽ. തനിക്ക് ഒന്നും മനസ്സിലാകുന്നില്ല.ഒന്നിനും ഒരു ബന്ധവുമില്ലാത്തപോലെ…താൻ സ്വപ്നം കാണുകയാണോ?... 
‘ഇതാരാടാ ഈ പെണ്ണ്‌?’അനുപമയെ ചൂണ്ടി വയസ്സായ സ്ത്രീ ചോദിച്ചു. അധികാരപൂർവമുള്ള അവരുടെ ചോദ്യം രാജീവിനെ അമ്പരപ്പിച്ചു. എന്തൊക്കെയാണ് തനിക്ക് ചുറ്റും നടക്കുന്നത്?....’നിങ്ങളാരാണ്?ആരെയാണ് അന്വേഷിക്കുന്നത്?’രാജീവ് ചോദിച്ചു.
‘നിനക്ക് നിന്റെ അമ്മയെയും,അനുജനെയും കണ്ടാൽ മൻസ്സിലാകേലേടാ?ഇതാണോടാ ഇവിടെ വന്ന് താമസിച്ചപ്പോൾ നീ പഠിച്ചത്?നീ എന്തുകൊണ്ടാ ഞങ്ങളെ ഫോൺ വിളിക്കാത്തതെന്ന് ഇപ്പോളാ മനസ്സിലായത്. കഴിഞ്ഞ ഒന്നര മാസമായി നിന്നെ അന്വേഷിക്കാൻ തുടങ്ങിയിട്ട്…’അവർ പറഞ്ഞുനിർത്തുന്നില്ല.
അനുപമയ്ക്കും എന്തോ പന്തികേട് തോന്നി. ’നിങ്ങൾ ശാന്തമായിരിക്കൂ. എവിടെ നിന്നാണ് വരുന്നത്?’അനുപമ ചോദിച്ചു. അതിന് ആ സ്ത്രീ മറുപടിയൊന്നും പറഞ്ഞില്ല. പകരം കൂടെ വന്ന പെണ്ണിനെ മുൻപിൽ നിർത്തിയിട്ട് ചോദിച്ചു ‘നീ ഇവളെ അറിയുമോടാ?’. എന്താണ് പറയേണ്ടതെന്നോർത്ത് രാജീവ് മിഴിച്ചിരുന്നു.
അനുപമ അവരെ അടുത്തെത്തി ശാന്തമായി പറഞ്ഞു. ‘രാജീവേട്ടനു നല്ല ഒർമമയില്ല ഇപ്പോൾ…ദയവായി നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് പറയൂ. രാജീവേട്ടന്റെ ബന്ധുക്കളാരെങ്കിലുമാണോ?’.
‘രാജീവിന് എന്ത് പറ്റി?‘അവർ ചോദിച്ചു.
‘ഒരു ചെറിയ കാറപകടമായിരുന്നു. ഓർമ്മ ശരിക്ക് തിരിച്ച് കിട്ടിയിട്ടില്ല.’ അനുപമ അവരെ ആശ്വസിപ്പിക്കനെന്നോണം പറഞ്ഞു.
‘നിങ്ങൾ ആരാണെന്ന് പറഞ്ഞില്ല’അവൾ പറഞ്ഞു.
അപ്പൊളാണവളറിയുന്നത് വന്നിരിക്കുന്നത് രാജീവിന്റെ അമ്മയും അനുജനുമാണ്,ഒന്നര മാസം മുൻപ് മുതൽ ഒരു വിവരവുമില്ലാത്തതിനാൽ പാലക്കാട് നിന്നും ബോംബെയിൽ വന്നു ജോലി ചെയ്യുന്ന പലരെയും കണ്ട് ചോദിച്ചറിഞ്ഞ് ഇവിടെ വന്നെതിയതാണ്. തന്റെ ഫോൺ അപകടത്തിൽ നഷ്ടമായതും,താൽക്കാലികമായി ഫോൺ ഉപയോഗം വേണ്ടെന്നു വയ്ക്കാൻ ഡോക്ടർ ഉപദേശിച്ചതും രാജീവോർത്തു.
ചേട്ടൻ വാങ്ങിത്തന്ന സെൽ ഫോണിൽ അമ്മയും അനുജനും രാജീവും ചേർന്നു നിൽക്കുന്ന ഫൊട്ടോ അനുപമയെ രാഹുൽ എടുത്ത് കാണിച്ചു. ഫോട്ടോ കാണുന്നതിനൊപ്പം അവൾ അസ്വസ്ഥമാകുന്നതായി മുഖഭാവം വായിച്ചറിഞ്ഞ രാ‍ജീവ് തിരിച്ചറിഞ്ഞു. കൂടെ വന്നിരിക്കുന്ന പെണ്ണിനൊപ്പം നിൽക്കുന്ന രാജീവിന്റെ ചിത്രങ്ങൾ കണ്ടാലറിയാം അവർ പരസ്പരം പ്രണയത്തിലായിരുന്നുവെന്ന്.
രാജീവിന്റെ അകന്ന ബന്ധുതയിലുള്ള പെണ്ണാണ് രാധിക.രാജീവിന്റെ അച്ഛന്റെ മരണശേഷം രാധികയുടെ അമ്മയും അച്ഛനുമാണ് അവരുടെ സഹായത്തിനുള്ളു. രാജീവിന്റെയും രാധികയുടെയും വിവാഹനിശ്ചയം പെട്ടെന്ന് നടത്തിയത് രാധികയുടെ അച്ഛൻ മരണാസന്നനയി കിടന്നപ്പോളാണ്. രാധികയുടെ അച്ഛൻ മരിച്ചതിനു ശേഷം രാധിക രാജീവിന്റെ അമ്മയ്ക്കും അനുജനുമൊപ്പമാണ് കഴിഞ്ഞിരുന്നത്. രണ്ട് മാസത്തിനു ശേഷം വിവാഹം നടത്താനുള്ള തീയതിയും കുറിച്ച് കഴിഞ്ഞാണ് കഴിഞ്ഞ തവണ രാജീവ് നാട്ടിൽ നിന്ന് വണ്ടി കയറിയത്. 
എല്ലാം വിവരിച്ച് കഴിഞ്ഞ് ആ അമ്മ പൊട്ടിക്കരഞ്ഞു. അമ്മയുടെ സംസാര സമയത്തും രാധിക കരയുകയായിരുന്നു. ഇത് മുഴുവൻ കേട്ടിരുന്ന രാജീവ് വാതിൽ തുറന്നപ്പോൾ തോന്നിയ മുഖപരിചയം രക്തബന്ധവും കർമബന്ധവും കൂടി ചേർന്നതായിരുന്നുവെന്നത് ഇനിയും വിശ്വസിക്കാനാവാതെ നിന്നു.
അപകടത്തെപറ്റിയും തുടർന്നുണ്ടായ ഓർമക്കുരവിനെപ്പറ്റിയും തങ്ങളുടെ വിവാഹത്തെപ്പറ്റിയും അനുപമ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് രാധികയെ മാറ്റി നിർത്തി അമ്മ ചോദിച്ചു.’ഞാൻ ഇനി ഇവളോട് എന്ത് സമാധാനം പറയും,നീ പറ’.ആ ചോദ്യത്തിനു മുൻപിൽ അവൻ പകച്ചു നിന്നു. 
തന്റെ മോശം കാലത്ത് സഹായിച്ച രാധികയൊടുള്ള കടപ്പാടും കൊടുത്ത സ്നേഹവും വാക്കും ഒരു വശത്ത്,തന്നെ വിശ്വസിച്ച് വിവാഹം കഴിച്ച അനുപമ മരുവശത്ത്.ജീവിതത്തിൽ എന്ത് തീരുമാനമെടുത്താലും അത് ശരിയാകാത്ത സന്ദർഭങ്ങലുണ്ടകും.അങ്ങനെ ഒന്നിന്റെ നീർക്ക്കയത്തിലേക്കുള്ള ചുഴികളിൽ പെട്ട് രാജീവ് ചിന്താധീനനായിയിരുന്നു. താൻ എന്ത് തീരുമാനമെടുത്താലും ഒരു പെണ്ണിന്റെ കണ്ണീർ തന്റെ ജീവിതകാലം മുഴുവനും കൂടെയുണ്ടാവുമെന്നരിഞ്ഞുകൊണ്ട്…


സൃഷ്ട്ടി:
Dhanish Antony

Labels: , , ,



Leave A Comment:

Powered by Blogger.