അയ്യോ
=====================================
നെറ്റിയിലെ ഉന്തി നിൽക്കുന്ന മുഴയിലേക്കായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.ഒന്നല്പം മാറിയാണ് കൊണ്ടിരുന്നതെങ്കിൽ ഇന്നീ മുഴയുടെ സ്ഥാനത്ത് വിനുവിന്റെ ഒരു കണ്ണ് നഷ്ടപ്പെടുമായിരുന്നു.കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് പഴമക്കാർ പറയുന്നതെത്രയോ ശരി.റോഡ് നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത് പാലിക്കാൻ വേണ്ടിയാണ്.അല്ലാതെ നല്ല സുന്ദരികൾ എന്റെ മുഖം കാണട്ടെ എന്ന് വിചാരിച് ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചോണ്ട് പോയാൽ ഇങ്ങനെ പലയേറും കിട്ടിയെന്നിരിക്കും.പ്രത്യേകിച്ചും മുതലകൊടം പള്ളിയുടെ ഭണ്ഡാരകുറ്റിയുടെ മുന്നിലൂടെ പോകുമ്പോൾ.അത്യാവശ്യം നല്ല തിരക്കുള്ള സ്‌റ്റോപ്പിന്നടുത്തായിരുന്നു മുതലകൊടം മുത്തപ്പന്റെ പള്ളിയും ഭണ്ഡാരകുറ്റിയും സ്ഥിതിചെയ്യുന്നത്.ഞങ്ങൾ തൊടുപുഴകാർക്ക് ജാതിമത ഭേദമന്യേ മുതലകൊടം മുത്തപ്പനും ആ പള്ളിയും നല്ല വിശ്വാസമാണ്.ആയതിനാൽ ആ വഴി പോകുമ്പോൾ ഒരു വിശ്വാസിയും ഒന്ന് വണങ്ങാതെയും നേർച്ചയിടാതെയും കടന്ന് പോകുന്നത് വിരളമാണ്.അതിപ്പോൾ ബസ് യാത്രകാരനായാലും കാർ യാത്രകാരനായാലും ബൈക്ക് യാത്രകാരനായാലും കാൽ നടകാരനായാലും മുത്തപ്പനുള്ള നടവരവ് ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കും.ചില ബസുകൾ വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോൾ കേൾക്കാം ചിലപിൽച്ചിൽ എന്ന ചില്ലറപൈസകൾ റോഡിലേക്ക് വലിച്ചെറിയുന്ന ശബ്ദം.അങ്ങനെ തെറിച്ചു റോഡിൽ വീഴുന്ന പൈസകൾ ഒരെണ്ണവും നഷ്ടപ്പെടാതിരിക്കാൻ നീളത്തിലുള്ള വടിക്കറ്റത്ത് കാന്തം വച്ചുകെട്ടി കാക്കി വസ്ത്രവും ധരിപ്പിച് ഒരു വയസ്സായ വെല്ലുപ്പനെ ശമ്പളത്തിൽ നിർത്തിയിട്ടുണ്ട് പള്ളിക്കാർ.അദ്ദേഹമാണെങ്കിൽ വെയിലെന്നോ മഴയെന്നോയില്ലാതെ ഓരോ വണ്ടികൾ കടന്ന് പോകുമ്പോൾ കാന്തം പിടിപ്പിച്ച വടിയും കുത്തിപിടിച് റോഡിലേക്കിറങ്ങും.കടന്നുപോയ വണ്ടികളിൽ ഇരിക്കുന്ന ഓരോ വിശ്വാസികളുടെയും പരാതികളും പരിഭവങ്ങളുമായിരുന്നു ആ റോഡിൽ ചിതറി കിടക്കുന്നത്.പരാതികളെല്ലാം പെറുക്കിയെടുത്ത് മുത്തപ്പന്റെ ഭണ്ഡാരത്തിലേക്കയക്കുന്ന ഒരു ഇടനിലകാരനായിരുന്നു ആ വെല്ലുപ്പൻ.
തൊട്ടപ്പുറത്തായി യാചക നിരോധിത മേഖല എന്നെഴുതിയ ബോർഡ് കാണുമ്പോൾ ഉള്ളിൽ ചിരിവരും.
കുറെ കോളേജ് പിള്ളേരെയും മറ്റു യാത്രക്കാരെയും കുത്തിനിറച്ചുകൊണ്ട് പഞ്ചമി ബസ് ചീറിപ്പാഞ്ഞു വരുന്നുണ്ട്.അത് മുത്തപ്പന്റെ ഭണ്ഡാരകുറ്റിക്കരികിലായി വന്നു നിന്നപ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും ചില്ലറകൾ റോഡിലേക്ക് പതിഞ്ഞെങ്കിലും ചിലരുടെ ചില്ലറകൾ ഉരുണ്ടുരുണ്ട് അഴുക്കുചാലിലേക്കാണ് പതിച്ചത്.അതൊന്നും സാരമില്ലാന്നെ മുത്തപ്പനുള്ളത് ഞാൻ വലിച്ചെറിഞ്ഞിട്ടുണ്ട് പറഞ്ഞകാര്യമങ്ങു നടത്തി തന്നാൽ മതി.
ആ സ്റ്റോപ്പിൽ നിന്നും ആൾക്കാരെയെല്ലാം കയറ്റി കിളി മണിയടിച്ചപ്പോൾ പഞ്ചമി ബസ് പതിയെ മുന്നോട്ടുരുളാൻ തുടങ്ങി.പെട്ടന്നായിരുന്നു ബസ്സിന്റെ മുൻസീറ്റിൽ നിന്നും വെളുത്തുമെലിഞ്ഞ കുപ്പിവളയിട്ട കൈ പുറത്തേക്കുയരുന്നത് കണ്ടത്. പഞ്ചമി ബസ്സിന്റെ എതിർ ദിശയിൽ നിന്നും വിനുവും തന്റെ ബൈക്കും ചീറിപാഞ്ഞു വരുന്നുണ്ടായിരുന്നു.സ്വാഭാവികമായും ബസ്സിനുള്ളിലിരിക്കുന്ന കളറിട്ട കിളികളെ കണ്ടതിനാലായിരിക്കാം വിനുവിന്റെ വലതു കൈയുടെ പിരിയൊന്ന് കൂടിയത്.ആ പിരി കുപ്പിവളയിട്ട മെലിഞ്ഞ കൈയിൽ നിന്നും അന്തരീക്ഷത്തിൽ പറന്നുനിന്ന അഞ്ചു രൂപ തുട്ടിനെ വിനു തന്റെ തിരു നെറ്റികൊണ്ട് തട്ടിത്തെറിപ്പിച് നീങ്ങിയപ്പോൾ ഒരേയൊരു ശബ്ദമേ അവിടെ ഉണ്ടായിട്ടുള്ളൂ.അത് വിനുവിന്റെ വായിൽ നിന്നും അറിയാതെ ഉയർന്ന അയ്യോ എന്ന വിളിയായിരുന്നു.
എതിർദിശയാൽ കിട്ടിയ ഏറും കടുത്ത വേദനയും നല്ല ഗമയിൽ ചെത്തിവന്ന വിനുവിനെ അവിടെയെങ്ങും നിർത്താതെ ഇങ്ങിവിടെ കണ്ണാടിക്കുമുന്നിൽ എത്തിച്ചത് ആ കുപ്പിവളയിട്ട വെളുത്ത കൈകളാണെന്ന് അവർക്കറിയില്ലല്ലോ മുത്തപ്പാ......
Abhiram Vasudev
ബോക്സർ
(Short story:Partly based on a real incident)
ചുറ്റുംകൂടിനില്ക്കുന്ന പട്ടാളക്കാരുടെ വിജയാഹ്ലാദങ്ങൾക്കിടയിലും ഒരു ജേതാവിൻ്റെ വിജയസ്മിതങ്ങളില്ലാതെ അയാൾ അവർക്കിടയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. ദു:ഖം മുറ്റിനിൽക്കുന്ന തൻ്റെ കണ്ണിൽനിന്ന് കണ്ണുനീർ വീഴാതിരിക്കുവാൻ വളരെയധികം ശ്രമിച്ചുകൊണ്ടയാൾ തലതാഴ്ത്തി നടന്നുകൊണ്ടിരുന്നു. ഇതു വിജയമല്ല, പരാജയമാണ് .... തന്നിലെ മനുഷ്യൻ എന്നോ മരിച്ചുകഴിഞ്ഞിരിക്കുന്നു. തനിക്കുതന്നെ പരിചയമില്ലാത്ത ഒരുവനാണ് താനെന്നയാൾക്ക്‌ തോന്നി.
ഏകദേശം ഇരുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനിടയിലെ ഏറ്റവും മികച്ച ബോക്സറാണയാൾ. ബോക്സിംഗിൻ്റെ പ്രാഥമിക പരിശീലനംപോലും ലഭിക്കാത്ത ഭൂരിഭാഗം വരുന്നവരുടെയിടയിലെ അനിഷേധ്യജേതാവ്. എല്ലാദിവസവും നടക്കുന്ന ബോക്സിംഗ് മത്സരങ്ങൾ .... ഓരോദിവസവും മാറിമാറിവരുന്ന എതിരാളികൾ.... കഴിഞ്ഞ എഴുപത്തിമൂന്നുമത്സരങ്ങളിലും ജേതാവയാൾതന്നെയായിരുന്നു. ഇന്നുനടന്ന തൻ്റെ എഴുപത്തിനാലാമത്തെ മത്സരത്തിലും മത്സരഫലം മറ്റൊന്നാവുകയില്ലെന്ന് കാണികൾക്കുറപ്പുണ്ടായിരുന്നു.കഴിഞ്ഞ എഴുപത്തിമൂന്നുമത്സരങ്ങളിലെ വിജയം മാത്രമായിരുന്നില്ല അതിനുകാരണം. ഇത്തവണത്തെയും എതിരാളി ബോക്സിംഗിൻ്റെ ആദ്യാക്ഷരങ്ങൾ പോലുമറിയാത്ത ഒരാളാണെന്നതും അവരുടെ വിശ്വാസത്തിന് ആക്കം കൂട്ടി. കഴിഞ്ഞ എഴുപത്തിമൂന്നുമത്സരങ്ങളിലും എതിരാളികളായി വന്നവർ ഒരു മത്സരമെങ്കിലും വിജയിച്ച ബോക്സർമാരോ, ജീവിതത്തിൽ ബോക്സിംഗ് ഗൗരവമായി കണ്ടിരുന്നവരോ ആയിരുന്നില്ല. എതിരാളികളിൽ ഭൂരിഭാഗത്തിനും ബോക്സിംഗ് എന്തെന്നുകൂടെ അറിയുമായിരുന്നില്ലെങ്കിലും മത്സരങ്ങൾ നിർബാധം തുടർന്നുകൊണ്ടിരിന്നു. എങ്കിലും ഇന്നത്തെ മത്സരം അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. കാണികൾക്ക് കൗതുകം പകരുന്ന ഒരു പ്രത്യേകത ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു.
ഓരോ മത്സരം കഴിയുമ്പോഴും ഉള്ളിലെ അമർഷവും ,വേദനയും കടിച്ചമർത്തി തൻ്റെ തടവുമുറിയിലേക്കയാൾ നിസ്സഹായതയോടെ നടക്കും. ഏതാനും നിമിഷങ്ങൾക്കുമുമ്പുവരെ താൻ എതിരാളിയെ നേരിട്ട മത്സരവേദിയിലേക്ക് തിരിഞ്ഞു നോക്കുവാൻ അയാൾക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. താൻ പരാജയപ്പെടുത്തിയ എതിരാളികളുടെ കണ്ണുകളിൽ മരണത്തിൻ്റെ മന്ദഹാസം അയാൾ ദർശിച്ചിരുന്നു.
തടവറയിലെത്തിപ്പെടുന്നതിനുമുമ്പ് ജീവിതത്തിൽ താൻ ഒരിക്കലും കണ്ടിട്ടില്ലാത്തവരാണ് ഓരോദിവസവും എതിരാളികളായി വന്നിരുന്നതെങ്കിലും ഓരോ മത്സരശേഷവും അയാൾ ദുഖഭരിതമായ ഹൃദയവുമായായിരുന്നു തടവറയിലേക്കുപോയിരുന്നത്. ഒരു പ്രത്യേകജനവിഭാഗത്തിൽ ജനിച്ചുപോയതുകൊണ്ടുമാത്രം ഭരണകൂടത്തിൻ്റെ വെറുപ്പിനിരയായവർ.വെറുപ്പിൻ്റെ പ്രത്യശാസ്ത്രത്തിലൂടെ അധികാരത്തിലെത്തിയപ്പോൾ ഭരണകൂടം ഉന്മൂലനത്തിൻ്റെ പ്രായോഗികശാസ്ത്രം നടപ്പിലാക്കുവാൻ നിർമ്മിച്ചെടുത്ത പീഡനക്യാംപിലെ ഒരേയൊരു ബോക്സറായിരുന്നു അയാൾ. താൻ ഓരോദിവസവും മത്സരിച്ചിരുന്നത് ഒരു അദ്ധ്യാപകനോടോ, ഡോക്ടറിനോടോ, കൃഷിക്കാരനോടോ ,ഡ്രൈവറിനോടോ ആയിരുന്നിരിക്കാം. എന്നാൽ ക്രൂരമായ ഭരണകൂടത്തിൻ്റെ പ്രത്യേകസൈനികവിഭാഗത്തിലെ പട്ടാളക്കാർ മത്സരത്തിൽ തോൽക്കുന്നയാളെ ബാക്കി എല്ലാവരുടെയും മുമ്പിൽവച്ച് കൊല്ലുക എന്ന ക്രൂരവിധിയാണ് നടപ്പിലാക്കിയിരുന്നത്. അതു കാണുന്നവരിൽ ഭീതി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശവും ഇതിലുണ്ടായിരുന്നു.
ക്യാംപിലെത്തിയ ദിവസംതന്നെ താൻ ഒരു ബോക്സറാണെന്ന് മനസ്സിലാക്കിയ പട്ടാളമേധാവിയുടെ മനസ്സിലുദിച്ച പുതിയ ആശയം. ഗ്യാസ് ചേമ്പറുകൾ, മയക്കിക്കിടത്തുകപോലും ചെയ്യാതെ ജീവനോടെ മനുഷ്യരിൽ നടത്തുന്ന ശസ്ത്രക്രിയാപരീക്ഷണങ്ങൾ, അതിശൈത്യത്തിൽ മനുഷ്യശരീരം പ്രതികരിക്കുമ്പോൾ നടക്കുന്ന മരണങ്ങൾ തുടങ്ങിയ ക്രൂരവിനോദങ്ങൾക്കുപുറമേ കിട്ടിയ ഒരു പുതിയമാർഗ്ഗം. ' തൻ്റെ ഇരയുടെ മരണത്തിന് നൂതനവും ,വ്യത്യസ്തവുമായ രീതികൾ കണ്ടുപിടിച്ച് അതിൽ ആനന്ദം കണ്ടെത്തുവാൻ മറ്റൊരു മൃഗത്തിനും കഴിയുകയില്ലെന്നയാൾക്കു തോന്നി'
സ്വന്തംജീവൻ രക്ഷിക്കുവാൻ ഓരോമത്സരവും ജയിക്കുകയേ അയാൾക്കു നിവൃത്തിയുണ്ടായിരുന്നുള്ളു. എന്നാലിന്ന് എതിരാളിയായി വന്നത് തൻ്റെ സ്വന്തം സഹോദരനായിരുന്നു. ക്യാംപിലെത്തിയപ്പോൾ മുതൽ തങ്ങൾ ഒളിപ്പിച്ചുവച്ച സത്യം പട്ടാളക്കാർ കണ്ടെത്തിയപ്പോൾ അവർ വിധിച്ചത് സഹോദരങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു. ബോക്സിംഗിൽ പണ്ടേ താല്പര്യമില്ലാതിരുന്ന പ്രശസ്തനായ ആ സർവ്വകലാശാലാ അദ്ധ്യാപകനെ തനിക്കുനേരിടേണ്ടിവരുമെന്നയാൾ കരുതിയിരുന്നില്ല.
അയാൾ തോറ്റുകൊടുത്താൽ എന്നന്നേക്കുമായി ഈ ക്രൂരവിനോദം ഇല്ലാതാകുമെന്നവർ സംശയിച്ചിരുന്നു. മത്സരത്തിൽ അയാൾ വിജയിച്ചാലെ ഈ ക്രൂരവിനോദം ഇനിയും തുടരുവാനാകൂ. അതിനാലാവാം മർദ്ദിച്ചവശനാക്കി എഴുന്നേറ്റുനില്ക്കുവാൻപോലും സാധിക്കാത്ത അവസ്ഥയിലാണവർ അയാളുടെ സഹോദരനെ മത്സരത്തിനെത്തിച്ചത്. മത്സരശേഷം അയാൾ കരഞ്ഞാൽ അനുജന് ഇഞ്ചിഞ്ചായുള്ള വേദനമരണമെന്ന വ്യവസ്ഥയും മുമ്പോട്ടുവച്ചതോടെ അയാൾ തകർന്നുപോയി.
മത്സരത്തിൽ ഒന്നേഴുന്നേക്കാൻ ശ്രമിച്ചപ്പോഴേ വീണുപോയ അനുജനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ടയാൾ തിരിഞ്ഞുനടന്നു. ജീവനോടെ ,അല്പം മയക്കുകപോലുംചെയ്യാതെ തൻ്റെ അനുജനെ ശസ്ത്രക്രിയചെയ്ത് ഇഞ്ചിഞ്ചായികൊല്ലുന്നത് അയാൾക്ക് അചിന്തനീയമായിരുന്നു. ഇല്ല ....അയാൾ നടന്നകലുമ്പോൾ കരയുന്നില്ല .കരയുവാൻ അയാൾക്കു കഴിയുകയില്ല. തൻ്റെ തടവറ ലക്ഷ്യമാക്കി അയാൾ നടത്തം തുടർന്നു.
:: ധനിഷ് ആൻ്റണി
പുതുപുത്തൻ നാട്ടിൽ ഞാൻ തനിയെ
============================
പുറത്ത് കലപിലാന്നുള്ള വിരസമായ ശബ്‌ദങ്ങൾ എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി.ചങ്കത്തുനിന്നും വായിച്ചുവച്ച തകഴിയുടെ തോട്ടിയുടെ മകൻ എന്ന നോവൽ എടുത്ത് ഞാൻ സീറ്റിൽ വച്ച് നിവർന്നിരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോൾ ആരൊക്കെയോ ഇട്ടോടിക്കുന്നത് പോലെ കുറെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്നില്ലാതെ പെട്ടികൾ ചുമന്നുകൊണ്ടും വലിച്ചുകൊണ്ടും ഓടി നടക്കുന്നത് കണ്ടു.അപ്പോളവിടെ കാറ്റത്ത് പാറിപറക്കുന്ന മുടിയുള്ള രണ്ട് സുന്ദരി മഹിളകൾ ബാഗും വലിച്ചുകൊണ്ട് പോകുന്നത് കണ്ടപ്പോൾ പണ്ട് കേബിൾ ടീവിയിൽ പത്താം നമ്പർ ചാനൽ വയ്ക്കുമ്പോൾ ഒരു താല്പര്യവും ഇല്ലാത്തപോലെ കുറെ ചേച്ചിമാർ മുന്നോട്ട് നടന്ന് വന്ന് അതേപടി തിരിച്ചു പോകുന്ന പരുപാടിയെ ഞാൻ ഒരു നിമിഷം ഓർത്തുപോയി.അങ്ങനെ നോക്കിനിൽക്കുമ്പോളായിരുന്നു അവർക്ക് പിന്നിലായി സിൽവർ പെയ്ന്റോടുകൂടിയ ഇരുമ്പിന്റെ തൂണിൽ ചതുരത്തിലുള്ള ബോർഡ് ശ്രദ്ധിച്ചത്.അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
...ന്യൂ ഡൽഹി ജംക്ഷൻ റെയിൽവേ സ്റ്റേഷൻ...
എന്റെ സിവനേ... കാളിയാർ പള്ളിപെരുന്നാളിന് കൊട്ടുന്ന ബാൻഡ് മേളം പോലെയായിരുന്നു ആ നിമിഷത്തെ എന്റെ ചങ്കിടിപ്പ്.കേരള എക്സ്പ്രസ്സ് ന്യൂ ഡൽഹിയിൽ എത്തിയിരിക്കുന്നു കൃത്യം 14:45 ന്.അതായത് ഒന്നേകാൽ മണിക്കൂർ ട്രെയിൻ ലേറ്റ്.ഞാൻ വെപ്രാളത്തിൽ ചാടിയെണീറ്റ് തോട്ടിയുടെ മകൻ ഒക്കെ ബാഗിലിട്ട് ചാടിയിറങ്ങി.വിജനമായ ഒരിടം.ട്രെയിൻ വന്ന് നിന്ന് നിമിഷങ്ങൾ കൊണ്ട് പതിനാറാം നമ്പർ പ്ലാട്ഫോം കാലിയായിരിക്കുന്നു.കുറച് കച്ചവടക്കാരും പ്ലാസ്റ്റിക് കുപ്പികൾ പിറക്കി നടക്കുന്ന നാളെയുടെ വകദാനങ്ങളും അല്ലാതെ അവിടാരുമില്ലാ.പെട്ടിയും വലിച്ചുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഒരുവിധത്തിൽ ഞാൻ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി പുറത്തേക്കിറങ്ങി.സമയം വൈകിയിരിക്കുന്നു 15:30ന് അതായത് 03:30 ന് ട്രെയിൻ ഓൾഡ് ഡൽഹിയിൽ നിന്നും പുറപ്പെടും. ഇവിടന്നിനി എത്ര ദൂരം ഉണ്ടോ എന്തോ.
എനിക്കാണെ ഈ നാട് പുതുപുത്തൻ.മാത്രമല്ല വയറ് കത്തുന്ന വിശപ്പുമുണ്ട്.പട്ടാളത്തിൽ ജോലിയുള്ള ദിനേശൻ ചേട്ടന്റെ ഭാര്യ ഓമനേച്ചി പറഞ്ഞത് വച്ച് നോക്കുമ്പോൾ റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ റോഡിന് സമീപം ഒരു കേരള ഹോട്ടൽ ഉണ്ടെന്നാണ്.അപ്പോളവിടെ പോകാം പക്ഷെ ഇരുന്ന് കഴിക്കാൻ നേരമില്ല പാർസൽ വാങ്ങി ഇറങ്ങേണ്ടിവരും.പുതുപുത്തൻ സ്ഥലമായത് കൊണ്ടാവാം ഞാനെങ്ങോട്ട് തിരിയണമെന്നുള്ളത് വരെ ഓമനേച്ചിയുടെ സ്വന്തം കൈപ്പടയിൽ എഴുതി അടയാളപ്പെടുത്തിയ പേപ്പർ ചേച്ചി തന്നെ എന്റെ പോക്കറ്റിലിട്ട് തന്നത്.അയൽവക്കത്തുള്ള ചേച്ചിയാണെങ്കിലും ആ ചേച്ചിക്കെന്നാ ഒരു സ്‌നേഹാ എന്നോട്.മലയാളികൾ ഇങ്ങനെയായിരിക്കും. അതുപോലെ ഒരു മലയാളി എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഈ നെഞ്ചിലെ ഇടിയുടെ ആഖാതം ഒന്ന് കുറയ്ക്കാമായിരുന്നു.
അങ്ങനെ ചിലതെല്ലാം ചിന്തിച്ചുകൊണ്ട് റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡിനെതിർവശത്തുള്ള കേരള ഹോട്ടലിലേക്ക് ഞാൻ നീങ്ങി.തോളത്ത് സാമാന്യം സാധനങ്ങൾ നിറച്ച ഒരു ബാഗും വലതു കൈയിൽ പരമാവതിയിൽ പരമാവതി സാധനങ്ങൾ കുത്തിയിറക്കിയ ഒരു ട്രോളി ബാഗും.
"ഓ വല്യ ബുദ്ധിമുട്ടാട്ടോ നടക്കാൻ"
അതിന്നിടയിൽ ട്രാവൽ ഏജൻസി ലോഡ്ജ് എന്ന് പലതിന്റെയും ഏജന്റ്മാർ വന്ന് നമ്മളെ ചുറ്റും,ഓട്ടോറിക്ഷ മുതലുള്ള ടാക്സി ഡ്രൈവർമാർ വേറെയും.എല്ലാവരെയും ഒന്നൊഴുവാക്കി ഹോട്ടലിലേക്ക് പോകുക എന്നുള്ളത് വല്യ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാ. എനിക്കാണെ ഒരുവാക്ക് മിണ്ടിപറയാൻ ഒരു മലയാളി കൂടെയില്ലാത്തതിന്റെ വല്ല്യ ദുഃഖം വേറെ.
റോഡ് മുറിച്ച് അപ്പുറം കടന്നതും ദാ കിടക്കണു കൂളിംഗ് ഗ്ലാസും പെൻഡ്രൈവും എന്നൊക്കെ പറഞ്ഞു മറ്റുചില തട്ടിപ്പുകാർ.അറിയാതെയെങ്ങാനും ഒന്ന് അവരുടെ നേരെ നോക്കിപോയാൽ പിന്നെ തീർന്നു,പിന്നെ അവരുടെ മുന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതൊരു വല്ലാത്ത കടമ്പ തന്നാണെ. പക്ഷെ ഞാൻ പെട്ടില്ലങ്കിലും തട്ടിപ്പിന്റെ നിര തീർന്നട്ടില്ല.
"ഇതായിരുന്നോ റോസ്ലിൻ സിസ്റ്റർ പത്താം ക്ലാസ്സിൽ പഠിപ്പിച്ച ഡൽഹി???"
കാഴ്ച്ചയിൽ അല്പം വൃത്തി തോന്നിക്കുന്ന ഒരു മധ്യവയസ്കൻ അടുത്തേക്ക് വന്ന് ഏകദേശം ATM കാർഡിന്റെ വലുപ്പമുള്ള ഒരു ഇന്ത്യൻ പതാക എന്റെ നെഞ്ചിനോട് ചേർന്ന് ഷർട്ടിൽ കുത്തിയപ്പോൾ അദ്ദേഹത്തിന്റെ ദേശസ്നേഹത്തോട് ഞാനല്പം മനസ്സുകൊണ്ട് ബഹുമാനിച്ചു പോയി.ഇത്തരത്തിൽ ഉള്ളവരും ഇന്ത്യയിൽ ഉണ്ടല്ലോ എന്നോർത്ത് ഞാൻ അഭിമാനിച്ചു. അദ്ദേഹത്തിന്റെ തേജസ്സായ മുഖത്തോട്ട് നോക്കി ഞാനൊന്ന് മന്ദഹസിച് അറിയാവുന്നത് പോലെ നല്ല രാഷ്ട്ര ഭാഷയിൽ ഒരു നന്ദി വാചകം കൂടി കാച്ചിയിട്ട് ഞാൻ മുന്നോട്ട് നടന്നു.
അപ്പോളതാ അദ്ദേഹം വീണ്ടും എന്നെ പുറകിൽ നിന്നും വിളിച്ചു.ഇനിയെന്തിനാണാവോ വീണ്ടും വിളിക്കണെയെന്നു ആലോചിച്ചുകൊണ്ടു ചിരിച്ച മുഖത്തോടെ പുറകോട്ട് തിരിഞ്ഞു നോക്കി.
എങ്കിൽ തേജസോടെ ജ്വലിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖമിപ്പോൾ ഒറ്റപ്പെട്ടുപോയ ഇരയെ കണ്ട സൂത്രശാലിയായ കുറുക്കന് തുല്യമായിരുന്നു.അത് മറ്റൊന്നുമല്ല മന്ദഹസിച്ചു മടങ്ങിയ എന്നോടയാൽ സംഭാവനയായി പണം ചോദിക്കാനായിരുന്നു.
"എന്ത് കഷ്ടാലെ"
"പണമെന്തിന് അതിന് നിങ്ങളാരാ..."
എന്ന് പറഞ്ഞു തീർന്നതും അയാൾ ചൂടാകാൻ തുടങ്ങി.ഒരു വിധത്തിൽ ഞാൻ അവിടെ നിന്നും വലിഞ്ഞു.അല്ലാ എന്താലെ ഓരോരുത്തരുടെയും ദേശസ്നേഹം.ഇങ്ങനെ ചില തട്ടിപ്പുകൾ നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
സമയം പോയിക്കൊണ്ടിരിക്കുവാണ്,മൂന്ന് മണിയായെന്നു തോന്നുന്നു.കഴിക്കാൻ ഒന്നും വാങ്ങിയിട്ടുമില്ല.കേരള ഹോട്ടലിലാണേൽ ഒടുക്കത്തെ തിരക്കും.മൂന്ന് പൊറോട്ടക്കും ഒരു മുട്ടകറിക്കുമുള്ള ഓഡറും പണവും കൊടുത്തു. അധികം താമസിക്കാതെ അവർ രണ്ട് വെള്ള ഷിമ്മീകൂട്ടിൽ പൊതിഞ്ഞ് എന്റെ കയ്യിൽ തന്നു.ഞാനതും വാങ്ങി ഓടിയിറങ്ങി.ഒരു ഓട്ടോക്കാരനെ വിളിച്ച് ഓൾഡ് ഡൽഹിയിലേക്ക് പോകാനായി വണ്ടി തയാറാക്കി.അയാളോട് ടാക്സി കൂലിയെപറ്റി യാതൊന്നും തർക്കിക്കാൻ നിന്നില്ല.പ്രത്യേകിച്ചും ഹിന്ദിയോടുള്ള പരിചയക്കുറവും സമയക്കുറവും മറുനാട്ടിൽ ഒറ്റപെട്ടുപോയ മലയാളിക്ക് ഒരു വെപ്രാളം തന്നെയായിരിക്കും.
ഓട്ടോറിക്ഷ പല വണ്ടികളെയും വെട്ടിച്ചു വെട്ടിച്ചു മുന്നോട്ട് കുതിക്കുകയാണ്.കാരണം എത്ര കൂലിയായാലും കുഴപ്പമില്ല എന്നെ മൂന്നരക്ക് മുന്നേ അവിടെ എത്തിച്ചാൽ മതിയെന്ന് അറിയാവുന്ന ഹിന്ദിയിൽ അദ്ദേഹത്തോട് പറഞ്ഞു.ചെറുതായി കാറ്റ് വീശി തുടങ്ങിയിരുന്നു.തണുപ്പ് കാലം തുടങ്ങാറായില്ലേ അതായിരിക്കാം.എന്തായാലും ആ കാറ്റത്തും വണ്ടിക്കുള്ളിലിരുന്നു ഞാൻ വിയർക്കുകയാണ്.സമയം എത്രയായോ എന്തോ... മൂന്ന് കഴിഞ്ഞിട്ടുണ്ടാവും അതുറപ്പാ.
ദേ വരുന്നു അടുത്ത പണി ബ്ലോക്കിന്റെ രൂപത്തിൽ.കുറെ കൊടികൾ പറത്തികൊണ്ട് ഒരു ഗുണവുമില്ലാതെ ഗതാഗതം സ്തംഭിപ്പിച്ച ഈ നശിച്ച രാഷ്ട്രീയത്തെ മനസ്സിൽ ഞാൻ പ്രാകിപോയി.എന്ത് ചെയ്യും ഇപ്പോൾ ഞാനിരിക്കുന്ന ഓട്ടോ ഏതാണ്ട് ബ്ലോക്കിന്റെ നടുക്കായെന്ന് തോന്നുന്നു.അതായത് മുന്നിലും പിന്നിലും നിരവധി വാഹനങ്ങൾ താറാവ് കൂട്ടം പോലെ നിറഞ്ഞെന്ന് സാരം.ഓട്ടോക്കാരൻ എന്നെ സമാധാനിപ്പിക്കുന്നുണ്ട്.
"സാർ പേടിക്കണ്ട ഞാൻ മൂന്നരക്ക് മുന്നേ എത്തിച്ചിരിക്കും."
അപ്പോൾ കുറച്ച് ആശ്വാസം തോന്നിയിരുന്നു.കാരണം മൂന്നര ആയിട്ടില്ല എന്നുതന്നെ ഉറപ്പിക്കാലോ..... പക്ഷെ ഈ ബ്ലോക്ക് വീണ്ടും നീണ്ടു നിന്നു. എന്റെ വെപ്രാളം കൊണ്ട് മുഖഭാവം ഒക്കെ മാറിതുടങ്ങിയിരുന്നു.ആ നിമിഷം എന്റെ മുഖം കണ്ണാടിയിലൂടെ നോക്കിയാൽ എങ്ങനെയിരിക്കുവോ എന്തോ....
അങ്ങനെ ബ്ലോക്കിനെയും മറികടന്ന് സിഗ്നലിനെയും വെട്ടിച് മറ്റുവണ്ടികളെയും ഓടിതോല്പിച്ചു ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ വന്നു നിന്നു. വല്ല്യ പരിചയമൊന്നുമില്ലങ്കിലും ഒരു മലയാളിയെ കൂട്ടിനു കിട്ടിയിരുന്നേൽ ഇനിയെങ്കിലും ഒന്ന് അലയാതെ രക്ഷപെടാമായിരുന്നു.അന്യദേശത്തുള്ള ഒരു മലയാളിയും മറ്റൊരു മലയാളിയെ സഹായിക്കാതെയിരിക്കത്തില്ല... അതുറപ്പാ...
പക്ഷെ ആരെയും ഞാനാനിമിഷം കണ്ടില്ല.
അങ്ങനെ കുറച്ചൊക്കെ... അല്ല കുറച്ചേറെയൊക്കെ അലഞ്ഞിട്ടാണെങ്കിലും യഥാപ്ലാട് ഫോമിൽ എത്തിപ്പെട്ടു.അവിടെയും ഇവിടെയും ആൾക്കാരുടെ തിക്കും തിരക്കും കൊണ്ട് പ്ലാട് ഫോം നിറഞ്ഞിരിക്കുവാണ്.
അതാ നീണ്ടുനിവർന്നു കിടക്കുന്നു എന്റെ ജോലി സ്ഥലത്തേക്ക് പോകാനുള്ള തീ വണ്ടി... ഛെ..."ട്രെയിൻ". ഇനിയൊന്ന് സമയം നോക്കിയേക്കാം.ഇതുവരെ സമയം എത്രയായെന്നു നോക്കാഞ്ഞത് കൈയിൽ വാച്ചില്ലാഞ്ഞിട്ടോ മൊബൈലിൽ സമയം ഇല്ലാഞ്ഞിട്ടോ അല്ല. ഈ അവസരങ്ങളിൽ ഓരോ തവണയും സമയം നോക്കുംതോറും സമയം മുന്നോട്ടോടുന്നതുപോലെ നമ്മുടെ വെപ്രാളവും അതിനോടകം കൂടും.ഒരുപക്ഷെ ഞാൻ ഓട്ടോറിക്ഷയിൽ വച്ച് സമയം നോക്കിയിരുന്നെങ്കിൽ വെറുതെ BP കൂട്ടി വല്ലതും വരുത്തി വച്ചോണ്ടേനെ. ഇപ്പോൾ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലല്ലോ ട്രെയിനിന്റെ അടുത്ത് ഞാൻ എത്തിയിരിക്കുന്നു.ഇനിയൊന്ന് നോക്കിയേക്കാം... ഞാൻ ഒട്ടും മടിക്കാതെ ഇടത്തെ കൈയിൽ കെട്ടിയ ഫാസ്ട്രാക്ക് വാച്ചിൽ സമയം നോക്കി... 03:25.
എന്റമ്മോ...കോച്ചും സീറ്റും കണ്ടുപിടിച്ചിട്ടില്ല.സമയം നോക്കിയത് അബദ്ധമായെന്നു തോന്നുന്നു.അന്യോഷിച്ചിട്ടും അന്യോഷിച്ചിട്ടും എനിക്ക് കയറാനുള്ള ബോഗി കാണുന്നില്ല.ഈ ഭാരപ്പെട്ട ബാഗ് വലിച്ചുകൊണ്ട് ഞാൻ ട്രെയിനിന്റെ അങ്ങേയറ്റവും ഇങ്ങേയറ്റവും ഓടിനടന്നിട്ടും കിട്ടിയില്ല.
"എന്റെ ഈശ്വരാ... കയ്യും കാലുമൊക്കെ വിറച്ചുതുടങ്ങിയിരിക്കുന്നു.തണുപ്പുണ്ടേലും ഷർടോക്കെ വിയർത്തൊലിച്ചു.വെപ്രാളം കൊണ്ട് പിന്നെയും എനിക്ക് സമയം നോക്കേണ്ടി വന്നു.പിന്നെ നോക്കിയതും അന്യോഷിച്ചതും ഒന്നും എനിക്കോർമയില്ല.അത്രക്കും പാഞ്ഞായിരുന്നു എന്റെ പോക്ക്.എന്നിട്ടും കണ്ടെത്താൻ സാധിച്ചില്ല.ഒരുപക്ഷെ ഒരു ബോഗിയുടെ നമ്പർപോലും മനസ്സിരുത്തി വായിക്കാനുള്ള സാവകാശം എന്റെ വെപ്രാളംകൊണ്ട് സാധിച്ചില്ലായെന്നു പറയാം.ഇത്തരം അവസരങ്ങളിൽ എന്റെ ഇടതുകാൽ നിലത്ത് കുത്താൻ വയ്യാത്ത വിറയൽ ഉണ്ടാവും.അപ്പോൾപ്പിന്നെ ഇനിയങ്ങോട്ട് ഓടിനടന്ന് അന്യോഷിക്കാൻ വയ്യാണ്ടായപ്പോൾ മുന്നിൽ കണ്ട ഏതോ ഒരു ബോഗിയിൽ കയറിയപ്പോഴേക്കും ട്രെയിൻ ചലിക്കാൻ തുടങ്ങിയിരുന്നു.ട്രെയിനിൽ കയറാൻ പറ്റിയതിന്റെ ആശ്വാസത്തിൽ ഞാൻ സാവധാനം ബോഗിയും സീറ്റും കണ്ടെത്തി.ഇക്കണ്ട നേരം മുഴുവൻ ബാഗും വലിച്ചുകൊണ്ടുള്ള ഓട്ടം എന്നെ തളർത്തിയിരുന്നു.ഞാനൊന്ന് വിശ്രമിക്കാൻ ഇരുന്നപ്പോഴും ഇടതുകാലിലെ വിറയൽ മാറിയിട്ടില്ലായിരുന്നു.
മിണ്ടിപറയാൻ ഒരാളുണ്ടായിരുന്നേൽ അത് വലിയ സഹായമായിരുന്നേനെ എന്ന് ഞാൻ ആലോചിച്ചുപോയി.എന്താണെലും ഈ ട്രെയിനിൽ അത്തരം ചിലർ ആരുംതന്നെ കാണില്ലാന്ന് ഉറപ്പാണ്.എന്റമ്മേ ഞാനെന്നാ ചെയ്യും.പോയി ഇറങ്ങേണ്ട സ്ഥലം ആയെന്നെങ്ങനെ അറിയുമെന്ന് ആലോചിച്ച് ഞാൻ ഇരുന്നു.
ട്രെയിനിന്റെ അകമാണേൽ തിരക്കോട് തിരക്ക്.ചായക്കാർ ഓടി നടന്ന് കയ്യിലുള്ള ചായ വിറ്റ് തീർക്കുന്ന തിരക്കിൽ ഒപ്പം കാപ്പിക്കാരും.പിന്നെ കടലക്കാരായി പരിപ്പ് കാരായി എന്നിങ്ങനെ എത്രയോ ജോലിക്കാരാണ് പാഞ്ഞു നടക്കുന്നത്.സൈഡ് അപ്പർ ബെർത്ത് കിട്ടിയത് എന്തായാലും നന്നായി.ഒന്ന് കയറി കിടക്കാൻ പറ്റുവല്ലോ. കുറെ ഓടിയലഞ്ഞതല്ലേ. ട്രെയിൻ കുറെ ഓടിയകന്നിരിക്കുന്നു. ഇപ്പോളാണേൽ ബോഗിക്കുള്ളിലെ തിരക്ക് അല്പം കുറഞ്ഞിട്ടുണ്ട്.കയ്യും മുഖവും കഴുകാനായി ഞാൻ പുറത്തേക്ക് പോയി.മുഖത്ത് വെള്ളമൊഴിച്ചു കണ്ണാടിയിലേക്ക് നോക്കിയപ്പോൾ എന്റെ മുഖം ക്ഷീണിച്ചു വാടിതളർന്നിരുന്നു. എങ്ങനെ വാടിതളരാതിരിക്കും മൂന്ന് ദിവസമായില്ലേ ഈ അലച്ചിൽ തുടങ്ങിയിട്ട്.മാത്രവുമല്ല വീട്ടിൽ നിന്ന് ഇറങ്ങിയതിൽ പിന്നെ കുളിച്ചിട്ടുമില്ല.എങ്ങനെ കുളിക്കാൻ ട്രയിനിലെ കക്കൂസിന്റെ അവസ്ഥ പറയാൻ തുടങ്ങിയാൽ വളരെ പരിതാപകരമാണ്. മുഖമൊക്കെ കഴുകി തലമുടിയൊക്കെ ഒന്ന് ചീകി എന്റെ സീറ്റിലേക്ക് നടന്നപ്പോൾ അകത്തെ സീറ്റിൽ രണ്ട് സുന്ദരി പെൺകുട്ടികൾ.ഏകദേശ കാഴ്ചപ്പാടിൽ ഇരുപത് ഇരുപത്തിരണ്ട് പ്രായത്തിൽ കൂടത്തില്ല.എല്ലാ ആൺപിള്ളേരുടെ ഉള്ളിലും പൂവാലൻ ഉള്ളതുകൊണ്ട് ഞാനവരെയൊന്ന് നോക്കി.കാഴച്ചപാടിൽ ആ രണ്ടെണ്ണവും വടക്കത്തികൾ ആകാനെ സാധ്യതയുള്ളൂ.
എണ്ണ തേക്കാതെ പറന്ന് പന്തലിച്ചിരിക്കുന്ന കാർകൂന്തൽ.വെളുത്ത തുടുത്ത മേനിയഴക്.കാലുമേൽ കാലും വച്ചുള്ള ഒരിരുപ്പ് പിന്നെ ഒരിക്കലും തേച്ചു കഴുകാത്ത ചെളിപിടിച്ച കാലുകൾ.
ഇതെന്താ ഈ വടക്കത്തി പെൺകുട്ടികൾക്ക് ശരീരത്തിലെ ചില ഭാഗങ്ങളിൽ മാത്രം സൗന്ദര്യം വർദ്ധിപ്പിച്ചാൽ മതിയോ...
മഹാഭാരത കഥയിലെ അർജുനന്റെ വില്ലിനോട് സാമ്യം തോന്നിക്കുന്ന അവരുടെ മേൽചുണ്ടിലും അതിനോട് ഒട്ടിപിടിച്ചുകിടക്കുന്ന കീഴ്ചുണ്ടിലും ചുവപ്പ് നിറം തേച്ചുപിടിപ്പിക്കാൻ പോയതിന്റെ പകുതി സമയം വേണ്ടിയിരുന്നില്ല ആ കാലുകളൊന്ന് തേച്ചു വെളുപ്പിക്കാൻ.പെണ്ണായാലും ആണായാലും അവരുടെ കാൽപാദങ്ങൾ വൃത്തിയായി സൂക്ഷിക്കണം.ഒരാളുടെ ഏകദേശ രൂപവും ഭാവവും അവരവരുടെ കാൽപാദങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും.കുളിച്ചൊരുങ്ങി നമ്മുടെ മലയാളി പെൺകുട്ടികൾ മുന്നിൽ വന്നു നിന്നാൽ അവരുടെ തല മുതൽ കാൽപാദം വരെ തിളക്കമായിരിക്കും....
"ആഹ്....... പോട്ടെ...ഏതായാലും രണ്ട് പെൺകുട്ടികൾ,എനിക്കൊരു പരിചയവുമില്ലാത്ത രണ്ട് പെൺകുട്ടികൾ,ഞാനോ അവരോ ഇറങ്ങേണ്ടിടത്ത് ഇറങ്ങി കഴിഞ്ഞാൽ ഇനി ഒരിക്കലും കാണാൻ പോവുന്നില്ലാത്ത രണ്ട് പെൺകുട്ടികൾ,അവരിപ്പൊ എങ്ങനെയായാലും എനിക്കെന്താ...?"
ഞാനെന്റെ സീറ്റിൽ ചെന്നിരുന്ന് ഒന്നുകൂടി ഉറപ്പുവരുത്താനായി ബാഗുകൾ ഇരിക്കുന്നയിടത്ത് നോക്കി.കാരണം ഈ ട്രയിനിലെ മോഷണ കഥകൾ ഓമനേച്ചി പറയുന്നത് കേട്ടു.പണ്ടെന്നോ ഓമനേച്ചിയും ദിനേശേട്ടനും ഈ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ അവരുടെ സാധനങ്ങൾ മോഷണം പോയ കഥ താടിക്ക് കയ്യും കൊടുത്ത് ഓമനേച്ചി അമ്മയോട് പറയുമ്പോൾ ഇപ്പോഴും ചേച്ചിയുടെ കണ്ണിൽ അന്നത്തെ വിഷമം കാണാമായിരുന്നു.
ജനൽകമ്പിയിൽ പുറവും ചാരി അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് കുറെ നേരം ഇരുന്നു.ഈ അന്യദേശത്ത് ഒറ്റക്കുള്ള യാത്ര ബുദ്ധിമുട്ടുതന്നെ.ഒന്ന് മിണ്ടിപറയാൻ ഒരു മലയാളി പോലുമില്ല,ഉള്ളത് കുറെ ജാഡ ഹിന്ദിക്കാരും.എന്ത് ചെയ്യും കുറെ നേരം ഒരു വസ്തുവിലേക്ക് നോക്കിയിരുന്നിട്ട് പിന്നെ മറ്റൊന്നിലേക്ക് നോക്കിയിരിക്കും.ഓരോന്നിലേക്കും നോക്കുന്നതിനിടയിൽ ആ രണ്ട് വടക്കത്തി പെൺകുട്ടികളെയും നോക്കാതിരുന്നില്ല.എങ്കിലും നേരിട്ട് നോക്കാനൊരു മടി.അതുകൊണ്ട് അവരിരിക്കുന്നതിനടുത്തുള്ള ഭാഗങ്ങളിൽ നോക്കുന്നതിനിടയിൽ വ്യാജേന ചില ഓട്ടകണ്ണിലൂടെ നോക്കിക്കൊണ്ടിരുന്നു.
ട്രെയിനിന്റെ വേഗത കൂടിയിരിക്കുന്നു ഒപ്പം കാറ്റിന്റെ വേഗതയും.പെൺകുട്ടികളുടെ തലമുടിയിതളുകൾ കാറ്റത്തവരുടെ കവിളുകളെ തലോടികൊണ്ടിരുന്നു.കാറ്റിന്റെ വേഗതയിൽ അവരുടെ കൺചിമ്മൽ കൂടിയിട്ടുണ്ടോ എന്നൊരു സംശയം.ഞാനീനേരം മുഴുവൻ അവരെ നോക്കുന്നുണ്ടെലും അവരൊരു തവണപോലും തലയുയർത്തി എന്നെ നോക്കിയില്ല.എല്ലാം അവരുടെ കയ്യിലിരിക്കുന്ന തോണ്ടുന്ന ഫോണാണ് കാരണം.അങ്ങനെ ഒരു പുരോഗമനവും കാണാത്തത് കൊണ്ട് ഞാനെന്റെ ഭാഗത്ത് അടങ്ങിയിരുന്നു.എനിക്കാണേൽ ക്ഷീണം കാരണം മുകളിൽ കിടന്നൊന്ന് ഉറങ്ങണമെന്നുണ്ട്.എന്നിട്ടും ഞാൻ ഉറങ്ങിയില്ല.ഉറക്കം വരാഞ്ഞിട്ടല്ല കണ്ണടക്കുമ്പോൾ മനസ്സിലാധി കൂടും.ഇറങ്ങേണ്ടിടത്ത് ഇറങ്ങാൻ പറ്റിയില്ലങ്കിലോ,എന്റെ സാധനങ്ങൾ ആരെങ്കിലും കട്ടോണ്ട് പോയാലോ...ഹോ ഓർത്തിട്ടു പേടിയാവുന്നു.ഞാൻ കിടക്കാതെ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.
കണ്ണ് ആടിയാടി ഉലയുന്നുണ്ടായിരുന്നു.ഇടക്ക് ഉറക്കം കണ്ണിനെ മറച്ചുകളയുന്നുണ്ടേലും ചാടിയെണീക്കും.അപ്പോൾ തോന്നും പഠിച്ചുനടന്നപ്പോൾ ഹിന്ദിയെ അവഗണിച്ചതിന് സ്വയം കുറ്റബോധം.ഇല്ലായിരുന്നേൽ ആ പെൺകുട്ടികളോട് സംസാരിച്ചിരിക്കായിരുന്നു.അങ്ങനെ വീണ്ടും പെൺകുട്ടികളെ ശ്രദ്ധിക്കുന്നതിനിടയിൽ അവരുടെ അടുത്തിരിക്കുന്ന ആ മനുഷ്യനെ ശ്രദ്ധിച്ചു.അഴുക്കുപിടിച്‌ നരച്ച താടിയും മുടിയും മീശയും.അതും നീണ്ടെരംഭിച്ചു വായ് പോലും കാണാൻ പറ്റാത്തവസ്ഥ. ചെളികൾ തിങ്ങി നീണ്ടുവളഞ്ഞ കൈകാലുകളിലെ നഖങ്ങൾ.അഴുക്ക് പുരണ്ട ശരീരവും മടിയിലാണേൽ ഒരു കീറ സഞ്ചിയും.ശരിക്കും പറഞ്ഞാൽ ആർക്കാണേലും അറപ്പ് തോന്നും.അദ്ദേഹത്തിന്റെ അടുത്ത് പോയിട്ട് പരിസരത്ത് പോലും ഇരിക്കാൻ സാധിക്കില്ലാ.എന്തൊരു ജീവി.
നെറ്റി ചുളിച്ചുകൊണ്ടു അദ്ദേഹത്തെ നോക്കുന്നതിനിടയിലായിരുന്നു അയാളൊരു തമിഴ് പത്രമായിരുന്നു വായിച്ചുകൊണ്ടിരിക്കുന്നതെന്നു കണ്ടത്.ചെറുപ്പത്തിലേ തമിഴ് പടങ്ങൾ കണ്ടു ശീലിച്ചതെന്തായാലും നന്നായി.അപ്പോളയാളോട് ഇറങ്ങേണ്ടിടം ചോദിച്ചറിയാം. പക്ഷെ അയാളെപോലെ അറപ്പുതോന്നിക്കുന്ന ഒരാളുടെ അടുത്തുപോയി സംസാരിക്കുന്നത് കണ്ടാൽ മറ്റുള്ളവർ എന്നെപ്പറ്റി എന്തുവിചാരിക്കും.മാത്രവുമല്ല ആ പെൺകുട്ടികൾ എന്നെപ്പറ്റി നല്ലത് ധരിച്ചിട്ടുണ്ടേൽ അതൊക്കെ ഒരു മഴയത്ത് ഒലിച്ചുപോവില്ലേ എന്ന വിലയില്ലാത്ത ചിന്തകൾ എന്നെ അദ്ദേഹത്തിൽ നിന്നും അകറ്റി നിർത്തി.
എല്ലാവരും അത്താഴത്തിനുള്ള ഭക്ഷണം നേരത്തെ കഴിക്കുകയാണ്.ഞാൻ ആ പെൺകുട്ടികളെ നോക്കിയപ്പോൾ അവരും ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.എനിക്കാണെ ഇവരുടെ മുന്നിലിരുന്ന് കഴിക്കാനൊരു മടിപോലെ.കഴിക്കാണ്ടിരിക്കാൻ കഴിഞ്ഞതുമില്ല.അതുകൊണ്ട് വളരെ മാന്യതയോടെ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ഭക്ഷണം ഒട്ടും നിലത്ത് ചാടാതെ,കൈകളിലും ചിറികളിലും അലസമായി ഭക്ഷണ സാധനങ്ങൾ പറ്റിപിടിച്ചിരിക്കാതെ,കഴിക്കുന്ന സ്വരം ഒന്നും പുറത്ത് കേൾക്കാതെ,വായ് ശരിക്കും തുറക്കാതെ ആട് അയവിറക്കുന്നത് പോലെ ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.ഭക്ഷണമൊന്നും കഴിക്കാതെ എന്തോ വായിച്ചുകൊണ്ടിരുന്ന ആ അഴുക്കുപിടിച്ച തമിഴനെ കണ്ടപ്പോൾ ഇയാൾക്കൊന്നും കഴിക്കണ്ടേയെന്നു ഞാൻ മനസ്സിൽ പിറുപിറുത്തുപോയി.
ട്രെയിൻ നീണ്ടുവലിഞ്ഞു കൂവികുറുക്കളിച്ചു ഓടികൊണ്ടിരിക്കുവാണ്.പുറത്താണേൽ ഇരുട്ടിന്റ ശക്തി കൂടികൊണ്ടിരിക്കുന്നു.ഇരുട്ടിലേക്ക് നോക്കുമ്പോൾ ശകലം പേടിയും വെപ്രാളവും കൂടിയിട്ടുണ്ട്.തമിഴനോട് സംസാരിക്കണമെന്നൊക്കെ തോന്നിയെങ്കിലും എന്നിലെ അന്തസ്സനുവദിച്ചില്ല. ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും സീറ്റിൽ ഇരിക്കുകയായിരുന്നു.
വീട്ടിലാണെങ്കിൽ വായ്തോരാതെ മിണ്ടിക്കൊണ്ടിരുന്നയെനിക്ക് വാമൂടികെട്ടിയ ഈ അവസ്ഥ വളരെ മുഷിയുന്നുണ്ടായിരുന്നു.സീറ്റിലിരിക്കുന്ന ഓരോരുത്തവരുടെയും മുഖത്തോട്ട് നോക്കുന്നതിനിടയിൽ ജനലരികിൽ ഇരിക്കുന്ന ആ മനുഷ്യനെ ഞാൻ കണ്ടു.നല്ല ഉയരത്തിനൊത്ത വണ്ണവും വെളുത്ത ശരീരവും കട്ടമീശയും വിലമതിക്കുന്ന വസ്ത്രങ്ങളും.എല്ലാംകൊണ്ടും തന്നെ അദ്ദേഹത്തെ ഒറ്റനോട്ടത്തിൽ എനിക്ക് മതിപ്പുതോന്നി.അദ്ദേഹം ജനൽ കമ്പിയിലേക്ക് തല ചാരിവച്ചു ആരോടൊ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.ഒരാളുടെ ഫോൺ സല്ലാപം കേൾക്കാൻ ചെവിയോർക്കുന്നത് ശരിയല്ലെന്നറിയാം. പക്ഷെ ഒരു പരിചയവുമില്ലാത്തിടത്തേക്ക് ഒറ്റക്കുവന്നയെനിക്ക് അത് ശ്രദ്ധിച്ചേ മതിയാവൂ.ചെവികൾ വട്ടംപിടിച്ചുകൊണ്ടു സംസാരം ശ്രദ്ധിച്ചപ്പോഴാണത് കേട്ടത്.
'മലയാളം'
അതെ.എന്റെ മനസ്സിൽ മതിപ്പുതോന്നിയ ആ ജനലിനടുത്തിരുന്നു സംസാരിക്കുന്ന ആൾ മലയാളിയായിരുന്നു.കുറച്ച് വൈകിയാണെങ്കിലും ഒരു മലയാളിയെ കണ്ടതിന്റെ സന്തോഷം എനിക്കെങ്ങനെയാ പ്രകടിപ്പിക്കേണ്ടതെന്ന് മനസ്സിലാവുന്നില്ല.മനസ്സിൽ ഒരു ആശ്വാസത്തിന്റെ നെടുവീർപ്പിട്ടുകൊണ്ട് ഞാൻ ആലോചിക്കുവായിരുന്നു.
"എല്ലാവരെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തെ ഞാൻ കണ്ടതേയില്ല...
ഹോ... ഇനിയിപ്പോൾ ഇദ്ദേഹമുള്ളത് കൊണ്ട് പേടിക്കേണ്ടിവരില്ല."
എവിടെയാണ് എപ്പോഴാണ് ഇറങ്ങേണ്ടതെന്നൊക്കെ ഈ മലയാളി സഹായിക്കുമെന്ന വിശ്വാസം മനസ്സിലുറപ്പിച്ചു.അപ്പോൾ ശരിക്കുമൊന്നു ഉറങ്ങിയാലും സാധനങ്ങൾ മോഷണം പോകുമെന്ന് പേടിക്കേണ്ടതില്ല.മനസ്സിലൊരു കുളിർമഴ പെയ്തതുപോലെ ഇന്നനുഭവിച്ച ക്ഷീണങ്ങളെല്ലാം കാറ്റത്ത് അപ്പൂപ്പൻതാടി പറന്നു പോയതുപോലെയങ്ങില്ലാതായിരിക്കുന്നു ഒരു മലയാളിയെ കണ്ടപ്പോൾ.
പോയൊന്നു പരിചയപ്പെട്ടേക്കാം കാരണം അദ്ദേഹവും ഒറ്റക്കായിരിക്കുമെന്നു എനിക്ക് തോന്നി.ഒറ്റപ്പെട്ട യാത്രയുടെ മടുപ്പിക്കൽ എല്ലാവരെക്കാളും എനിക്കറിയാവുന്നത് കൊണ്ട് അദ്ദേഹത്തെയും അതലട്ടിയിട്ടുണ്ടാവാം.
എന്റെ മുഖത്തെ ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെയും പ്രസാദം കണ്ടെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആ തമിഴൻ,രണ്ടു പെൺകുട്ടികൾ അങ്ങനെ മറ്റു പലരും.
ആ മനുഷ്യന്റെ എതിർവശത്തെ സീറ്റിൽ ഒന്ന് പരിചയപ്പെടാനായി ഞാനിരുന്നു.കണ്ടിട്ടാണോ അതോ കാണാത്തത് കൊണ്ടാണോ അദ്ദേഹമെന്നെ ശ്രദ്ദിക്കുന്നില്ലായിരുന്നു.ഇനിയിപ്പോൾ എന്നെയൊരു മലയാളിയായി തോന്നിയില്ലാന്നുണ്ടോ.അദ്ദേഹമാണേൽ ഒരു ഇംഗ്ലീഷ് പത്രം വായിച്ചുകൊണ്ടിരിപ്പാണ്.പത്രത്തിന്റെ കോലം കണ്ടിട്ട് അത് മുഴുവൻ വായിച്ച് തീർന്നതാണെന്നു എനിക്ക് തോന്നിയെങ്കിലും അദ്ദേഹം തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു.
എനിക്കാണെങ്കിൽ ആദ്യം കയറി മിണ്ടാണൊരു മടിയായത് കൊണ്ട് മുഖത്തേക്ക് പറിച്ചു പറിച്ചു നോക്കിക്കൊണ്ടിരുന്നു.ഒന്ന് നോക്കിയിരുന്നെങ്കിൽ മിണ്ടിതുടങ്ങായിരുന്നു.പക്ഷെ ഒരു പുരോഗമനവും ഞാനദ്ദേഹത്തിൽ നിന്ന് കണ്ടില്ല.ആവിശ്യക്കാരന് ഔചത്യം പാടില്ലാന്നു പറയുന്നത് പോലെ ഞാനദ്ദേഹത്തോട് ചോദിച്ചു നല്ല പച്ച മലയാളത്തിൽ.
"ആ പത്രമൊന്നു തരാമോ"
ഞാൻ ചോദിച്ചത് കേട്ടിട്ടും അദ്ദേഹത്തിന്റെ മുഖത്തിന് ഒരു ഭാവവിത്യാസവും വരുത്താതെ സീറ്റിലിരിക്കുന്ന ഒരു ഷീറ്റ് പത്രം കാണിച്ചു തന്നു.അപ്പൊൾ ഞാൻ മലയാളിയാണെന്നു മനസ്സിലായിട്ടും അദ്ദേഹത്തിൽ നിന്ന് യാതൊരു വ്യത്യാസവും കാണാത്തത് കൊണ്ട് ഞാനല്പം നിരാശയായെന്നുള്ളത് നേരായിരുന്നു.കയ്യിലെടുത്ത പത്രം ചുമ്മായോന്നു ഓടിച് നോക്കിയിട്ട് അതും പിടിച്ചുകൊണ്ട് അവിടെയിരുന്നു.എങ്കിലും ഞാനദ്ദേഹത്തോട് സംസാരിക്കാതെയിരുന്നില്ല.
"എന്താ ചേട്ടന്റെ പേര്?...എങ്ങോട്ടാ പോകുന്നത്?...ഞാൻ കൃഷ്ണകുമാർ..."
ഇത്രയും ചോദിച്ചുകൊണ്ട് വളരെ നിഷ്കളങ്കതയിൽ അദ്ദേഹത്തിന്റെ മുഖത്തേക്കും നോക്കിയിരുന്നു.പക്ഷെ ഇത്തവണ അദ്ദേഹത്തിൽ നിന്നും ചെറിയൊരു വ്യത്യാസം കണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ പേര് പറഞ്ഞവസാനിപ്പിച്ചു.
"അനന്ദൻ നായർ"
പിന്നെയൊന്നും അദ്ദേഹത്തിന്റെ വായിൽ നിന്നും ഞാൻ കേട്ടില്ല.വായിച്ചുകൊണ്ടിരുന്ന പത്രം വളരെ വേഗതയിൽ മടക്കി സീറ്റിലേക്കെറിഞ്ഞു പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണെടുത്ത് ആരെയൊക്കെയോ നമ്പർ കുത്തി വിളിക്കുന്നത് കണ്ടു.അദ്ദേഹത്തിന്റെ ഇരിപ്പും മട്ടും കണ്ടപ്പോളെനിക്ക് കാര്യങ്ങൾ വ്യക്തമായിരുന്നു.അത്രക്കും നിസ്സാരമായി അയാളെന്നെ ഒഴിവാക്കിയത് കണ്ടപ്പോൾ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്ന സഹയാത്രികരുടെ മുന്നിൽ വച്ച് അയാളെന്നെ തന്റെ ചെരിപ്പൂരി തല്ലിയതുപോലെ എനിക്കുതോന്നി.എന്തുചെയ്യാനാ അടുത്തിരിക്കുന്നവരുടെ മുഖത്ത് നോക്കാൻ എനിക്ക് വയ്യാതായിരിക്കുന്നു.അവർക്കെല്ലാം മനസ്സിലായിട്ടുണ്ടാവും, കാരണം കാര്യങ്ങൾ മനസ്സിലാക്കാൻ പ്രത്യേക ഭാഷക്കാവിശ്യമില്ലല്ലോ.
തണുത്ത കാറ്റ് വീശുന്ന രാത്രിയിൽ തലകുനിഞ്ഞിരിക്കുന്ന ഞാനാനിമിഷം ഒന്നുരുകിപോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.കുറച് നേരവും കൂടി ഞാനവിടെ തലകുനിഞ്ഞിരുന്നെങ്കിലും വൈകിക്കാതെ ഞാനെഴുന്നേറ്റ് ആരുടേയും മുഖത്ത് നോക്കാതെ ഭാരിച്ച ദുഃഖവും പേറി എന്റെ ബെർത്തിൽ പോയി കിടന്നു.ഈയൊരു നിമിഷം വരെ എന്റെ ഒരാശ്വാസത്തിനായി ഞാനാഗ്രഹിചുകൊണ്ടിരുന്ന സ്വന്തം നാട്ടുകാരനിൽ നിന്നും എനിക്കിങ്ങനെ കിട്ടിയ പ്രതികരണങ്ങൾ ഒട്ടും സഹിക്കാവുന്നതായിരുന്നില്ല.
ദുഃഖങ്ങളെ കണ്ണുകളടച് കമന്നുകിടന്നുകൊണ്ടിരുന്നപ്പോൾ ആരോ എന്റെ കയ്യിൽ വന്ന് തട്ടി. ഞാൻ എന്റെ കനമേറിയ കൺപോളകളെ വലിച്ചുതുറന്നപ്പോൾ അടുത്തൊരാൾ നിൽക്കുന്നു.
ഞാൻ വെറുപ്പോടും അറപ്പോടും നോക്കിക്കൊണ്ടിരുന്ന ആ വയസായ തമിഴൻ.അദ്ദേഹമെന്നോട് എങ്ങോട്ടാ പോകേണ്ടതെന്നു ചോദിച്ചു.ആ നിമിഷം വരെ അദ്ദേഹവുമായി സംസാരിക്കാൻ മടിച്ചിരുന്ന ഞാൻ ഇറങ്ങേണ്ട സ്ഥലം പറഞ്ഞുകൊടുത്തു.അദ്ദേഹമൊന്നു ചിരിച് എന്റെ കയ്യിൽ തട്ടികൊണ്ട് പറഞ്ഞു.
"ഞാനും അങ്ങോട്ടാ......... കിടന്നുറങ്ങിക്കോ..."
അപ്പോൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ അറപ്പും വെറുപ്പും തോന്നിയിരുന്നില്ല മറിച്ച് ആ വാക്കുകളിൽ പൂർണമായ വിശ്വാസം ചെലുത്തുകയായിരുന്നു ഞാൻ.
......ആരെയും പുറമേക്കണ്ട ചമയങ്ങൾ കൊണ്ട് വിലയിരുത്തരുതെന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.....
ഇനി എല്ലാ ക്ഷീണവും ഒന്നകറ്റാനായി മനസ്സ് നിറഞ്ഞൊന്നുറങ്ങാം.ഞാൻ ബാഗ് തലക്കൽ വച്ചുകൊണ്ട് മനസ്സിൽ ചെറു പ്രാർത്ഥനയോടുകൂടി മെല്ലെ കണ്ണുകളടച്ചു.ട്രെയിൻ ആടിയുലഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാരെല്ലാവരും ഉറങ്ങിയിരിക്കുന്നു. ലൈറ്റുകളെല്ലാം അണഞ്ഞു തുടങ്ങി.ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരിക്കുവാണ്.ഒരമ്മ കുഞ്ഞിനെ തൊട്ടിലേലിട്ടു ആട്ടിയുറക്കുന്നതുപോലെ ട്രെയിൻ എന്നെ ആട്ടിയാട്ടി ഉറക്കി.
Abhiram Vasudev


മരണത്തിൻ്റെ മരണം
(ചെറുകഥ:fiction)
" അദ്ദേഹം ഇതിനു സമ്മതിക്കുമോ?" മനസ്സിനെ ദീർഘസമയമായി മഥിച്ചുകൊണ്ടിരുന്ന ചോദ്യം ഒരു സംശയരൂപേണ അയാൾ തൻ്റെ സഹപ്രവർത്തകനോട് ചോദിച്ചു.
" വ്യക്തമായി പറയുവാനാകില്ല. അദ്ദേഹം പ്രത്യേകസ്വഭാവക്കാരനാണെന്നാണ് ആളുകൾ പറയുന്നത്. എല്ലാവരും ടിവി, പത്രമാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിൽക്കുവാൻ പെടാപ്പാട് പെടുമ്പോൾ അവരിൽനിന്നകന്നുനിൽക്കുവാനാണിദ്ദേഹം ശ്രമിച്ചിട്ടുള്ളത്. സാധാരണ സെലിബ്രിറ്റികളെപ്പോലെ എന്തിനും ,ഏതിനും അഭിപ്രായമോ ,മണ്ടത്തരമോ പറയുന്നതുപോയിട്ട് വളരെയധികം ആവശ്യമുള്ളഘട്ടങ്ങളിൽപോലും തൻ്റെ രചനകൾകൊണ്ടാണദ്ദേഹം അഭിപ്രായം പ്രകടിപ്പിക്കാറുള്ളത്. ജ്ഞാനപീഠമല്ലേ, ജ്ഞാനപീഠം. ശരിക്കും ആ പേരിനർഹനാണദ്ദേഹം. ജ്ഞാനം കുടിയിരിയിരിക്കുന്നയാൾ .
"ചെറുതായി ആകാംക്ഷയുണ്ടോ?'
" അങ്ങനെ ചോദിച്ചാൽ... ഇല്ലാതില്ല. എന്നാൽ നമ്മൾ ഇതിനോടകം ഇതുപോലെ പ്രശസ്തരായ എത്രയാളുകളെ കണ്ടിരിക്കുന്നു. ഈ പദ്ധതിപ്രകാരം ഇന്ത്യയിൽനിന്നുമാത്രം എട്ടുപേർ. അതിൽ ആറുപേരെയും നമ്മൾ രണ്ടാളുകൾ തന്നെയല്ലേ സമ്മതിപ്പിച്ചത് .ഇതുവരെയും ഒരാളും സമ്മതിക്കാതെവന്നിട്ടുമില്ല.
" അതുപോലെയല്ലിത്. ഇദ്ദേഹം വ്യത്യസ്തചിന്താഗതിക്കാരനാണ്. കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ചിന്തകൾ. ആരും കാണാത്ത അർത്ഥതലങ്ങൾ കണ്ടറിഞ്ഞയാൾ .ഒരു തലമുറയെത്തന്നെ ചിന്തിക്കാൻ പഠിപ്പിച്ചയാൾ. രാഷ്ട്രീയ, സാമൂഹ്യമാറ്റങ്ങൾക്ക് ആശയം നൽകിയയാൾ, എങ്കിലും ശാന്തപ്രകൃതിയാണെന്നാണ് അടുത്തറിഞ്ഞിട്ടുള്ളവർ പറയാറുള്ളത് "
" നമുക്ക് ശ്രമിക്കാം. പക്ഷേ സമ്മതിച്ചില്ലെങ്കിൽക്കൂടെ ഈ രഹസ്യപദ്ധതി പുറംലോകത്തിനു വെളിപ്പെടുത്താതിരുന്നാൽ മതിയായിരുന്നു. അങ്ങനെയൊന്നുണ്ടായാൽ നമുക്കുതിരികെചെന്ന് എന്തമറുപടിയാണ് നൽകുവാൻ സാധിക്കുക."
" ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും മിടുക്കനായ ശാസ്ത്രജ്ഞനാണ് നിക്കളോവ്സ്കി സാർ. ഇതിനൊക്കെ അദ്ദേഹം എന്തെങ്കിലും വഴികാണാതെ നമ്മളെ ഇങ്ങോട്ടയയ്ക്കുമോ? "
അവർ രണ്ടുപേരും ഓടിട്ട ഒരു പഴയവീടിൻ്റെ മുമ്പിലെ മണിയടിച്ചു. മകളോ ,വേലക്കാരിയെന്നോ തിരിച്ചറിയാനാകാത്ത ഒരുയുവതി വാതിൽ തുറന്നു .മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പെട്ടെന്നതന്നെ എൺപതുപിന്നിട്ട ചിന്തകനെ അവർക്ക് കാണുവാനായി. തങ്ങളാരാണെന്ന് വെളിപ്പെടുത്തിയ അവർ ആ വൃദ്ധചിന്തകനുമായി ഏകദേശം ഒരു മണിക്കൂർ ചർച്ചനടത്തിയശേഷം പുറത്തിറങ്ങി തങ്ങളുടെ ആഡംബരവാഹനത്തിൽകയറി യാത്രയായി.
ഇരുപത്തിരണ്ടുമണിക്കൂർ സമയത്തെ ദീർഘമായവിമാനയാത്രയ്ക്കുശേഷം അവർ തങ്ങൾ പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തി.
"എന്താ എല്ലാക്കാര്യങ്ങളും ശരിയായില്ലേ? എല്ലാവരും ഇത് രഹസ്യമാക്കിവയ്ക്കാമെന്നും സമ്മതിച്ചില്ലേ?''
" ഉവ്വ്. ഏഴുപേർക്കും സമ്മതം. ആരുമറിയുകയില്ല. അവരുടെ വീട്ടുകാർപോലും. എന്നാൽ ദർശൻ സാർ ഇതിൽ താൽപര്യം കാണിച്ചില്ല " .
" അദ്ദേഹത്തിന് ജീവനിൽ കൊതിയില്ലേ? അപ്പോൾ ഇത് പുറംലോകത്തെ അറിയിക്കുവാൻ അദ്ദേഹം ശ്രമിക്കുമെന്നാണോ നിങ്ങൾ പറയുന്നത്?''
" അങ്ങനെ പേടിക്കേണ്ടതില്ല. ഇക്കാര്യം പുറത്താരുമറിയുകയില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ നമ്മുടെ പദ്ധതിയിൽ ഉൾപ്പെടുന്ന കാര്യത്തിൽ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത് . ഇരുപതാംനൂറ്റാണ്ടിലെ പ്രശസ്തശാസ്ത്രജ്ഞൻ ഐൻസ്റ്റീ നെപ്പോലെ കൃത്രിമമായി ജീവിതം നീട്ടേണ്ടതില്ലെന്നും ,ഈ ജീവിതത്തിൽ ചെയ്യുവാനുള്ളതൊക്കെ ചെയ്തുതീർന്നുവെന്നുമൊക്കെയുള്ള രീതിയിലായിരുന്നു സംസാരം ."
"ഐൻസ്റ്റീൻ അന്ന് അങ്ങനെ ഒരു തീരുമാനത്തിലെത്തിയതിൻ്റെ ദൂഷ്യഫലമറിയാമല്ലോ? അന്നൊരു ശസ്ത്രക്രിയ നടത്തുവാൻ അദ്ദേഹം വിസമ്മതിച്ചു. എത്ര കഴിവുള്ള തലച്ചോറാണ് ലോകത്തിനുനഷ്ടമായത്. മരിച്ചയാളുടെ തലച്ചോറുംവച്ച് ഉപ്പുഭരണിയിൽ പരീക്ഷണം നടത്തുവാൻ തുടങ്ങിയിട്ട് രണ്ടു നൂറ്റാണ്ടുകളായി. ഒന്നും സംഭവിച്ചില്ല. ഇരുപതാംനൂറ്റാണ്ടിലെ വ്യവസായപ്രമുഖൻ ജോബ്സ്, കഴിഞ്ഞനൂറ്റാണ്ടിലെ ജോഷ്വാ, സാഹിത്യകാരൻ വിൽമോട്സ് ,ചിന്തകൻ അലക്സാൻട്രോ ,ശാസ്ത്രജ്ഞ റോസ് ലിൻ എത്രപേരാണ് നമുക്ക് നികത്താനാവാത്ത നഷ്ടമായിപ്പോയത്. അതുകൊണ്ടാണ് ഈ ലോകത്തിനാവശ്യമായ ചിന്തകർ ,ശാസ്ത്രജ്ഞർ തുടങ്ങിയവരയൊക്കെയും മരണത്തിൽനിന്നുരക്ഷിക്കുക എന്ന ഈ ബൃഹദ്പദ്ധതിക്ക് തുടക്കമായത് .ആയുധവൽക്കരണത്തിനായി മുമ്പന്തിയിലെ അഞ്ചുരാജ്യങ്ങൾ ചിലവഴിക്കുന്നതിനേക്കാൾ കൂടിയ തുക ഇതിനായി ചിലവഴിച്ചുകഴിഞ്ഞു.
എൺപത്തിമൂന്നുരാജ്യങ്ങളുടെ പങ്കാളിത്തം ,ആയിരക്കണക്കിന് ശാസ്ത്രജ്ഞർ, ബയോളജിസ്റ്ററ്റുകൾ ,പതോളജിസ്റ്റുകൾ,ഡോക്ടർമാർ തുടങ്ങിയവർ മൂന്നുദശകമായി പ്രവർത്തിച്ചതിൻ്റെ ഫലമായാണ് നമ്മൾ ഇന്നിവിടെ എത്തിച്ചേർന്നത്. ഇതിൻ്റെ നേതൃത്വം നൽകിയ നിക്കളോവ്സ്കിയിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. ഇന്നേവരെ മനുഷ്യന് അറിയപ്പെട്ട എല്ലാരോഗങ്ങൾക്കും പ്രതിമരുന്ന് അദ്ദേഹത്തിൽ ഇന്നുണ്ട്. മാത്രമല്ല വയസ്സായി മരിക്കുന്നത് തടയുവാൻ പുതുകോശങ്ങൾ പുനർജനിക്കുന്ന കൃതിമസംവിധാനവും. മരണത്തെ നമ്മൾ വരുതിയിലാക്കിക്കഴിഞ്ഞു. ഇനി ഈലോകത്ത് അത്യാവശ്യമായി സംരക്ഷിക്കേണ്ടമനുഷ്യരെ ഇതിലുൾപ്പെടുത്തുക ,ബോംബുപോലെയുള്ള മറ്റപകടങ്ങളിൽനിന്നവർക്ക് പ്രതിരോധശക്തി നൽകുന്ന രണ്ടാംഘട്ടത്തിലേക്ക് പദ്ധതിയെത്തിക്കുക എന്നതുമാത്രമാണ് ബാക്കിയുള്ളത്. നിങ്ങൾ ദർശൻ സാറിനോട് ഇത് ഇരുനൂറ്പേർക്കു മാത്രം നൽകുന്ന പദ്ധതിയാണെന്നുപറഞ്ഞില്ലേ?
"ഉവ്വ് .മൊത്തം ഭൂമിയിൽ ഇരുനൂറ്റിമൂന്നുപേർ മാത്രമേ ഇതിൽ ഉൾപ്പെട്ടിട്ടുള്ളൂവെന്ന് ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു"
" ശരി നിങ്ങൾ മറ്റുരാജ്യങ്ങളിൽ ഇനി ചെയ്യുവാനുള്ള കാര്യങ്ങൾ എന്താെക്കയെന്ന് നോക്കുക . പരീക്ഷണവിധേയനായ ശേഷമുള്ള നിക്കോളോവ്സ്കിയുടെ ആദ്യസമ്മേളനത്തിന് അടുത്തയാഴ്ചയെത്തിച്ചേരുക ."
ഒരാഴ്ചയ്ക്കുശേഷം ചരിത്രത്തിലാദ്യമായി ഭാഗികമായെങ്കിലും മരണത്തെ കീഴടക്കിയ മനുഷ്യൻ്റെ നേതൃത്വത്തിൽ ചർച്ചനടന്നു.
" ഈ ലോകത്തിൽ ഇരുനൂറ്റി രണ്ടുപേരും, ഞാനുമാണ് രോഗങ്ങൾ ,കോശങ്ങളുടെ വാർദ്ധക്യം ,അവയവങ്ങളുടെ പ്രവർത്തനരാഹിത്യം മുതലായ കാരണങ്ങളിലൂടെ മരണംവരുന്നത് തടഞ്ഞിരിക്കുന്നത്. വളരെ സൂക്ഷ്മമായ പരിശോധയ്ക്കും ,വിദഗ്ദാഭിപ്രായത്തിനുംശേഷമാണിവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് .ഈ പദ്ധതി പുറത്തറിയുകയോ ,അനർഹരുടെ കൈകളിൽ എത്തിപ്പെടുകയോ അരുത് .അഥവാ അങ്ങനെ ഒരു സംശയം നാളുകൾക്കുശേഷം ആളുകളിൽ ഉണ്ടായാൽ വെറുമൊരു ഗൂഢാലോചനാസിദ്ധാന്തമാണിതെന്ന് സ്ഥാപിക്കുവാൻ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. "
തൻ്റെ പുറകിലുള്ള ഭൂപടം തെളിയുന്ന വലിയ മോണിട്ടർ ചൂണ്ടിക്കാട്ടി അയാൾ തുടർന്നു
"ഈ മോണിട്ടർ വഴി പദ്ധതിയിലുൾപ്പെട്ടവരുടെ മാനസിക ,ശാരീരികനിലയും അതിൻ്റെ വ്യതിയാനങ്ങളും തത്സമയം ഈ പദ്ധതിയുടെ പിന്നണിപ്രവർത്തകർക്ക് ലോകത്തെവിടെനിന്നും അറിയാനാകും". നീണ്ട ചർച്ചകൾക്കും ,സംശയദൂരീകരണത്തിനുമൊടുവിൽ സമ്മേളനം പിരിഞ്ഞു.
മാസങ്ങൾ കടന്നുപോയി. പല രാജ്യങ്ങളിലും പദ്ധതിയുടെ ഭാഗമായി കൂടുതൽ ആളുകളെ ചേർക്കണമെന്ന ആവശ്യമുയർന്നു. സിനിമാതാരങ്ങൾ, കായികതാരങ്ങൾ തുടങ്ങി പലരെയും രാജ്യങ്ങളുടെ സമ്മർദ്ദഫലമായി പദ്ധതിയിലുൾപ്പെടുത്തി. പദ്ധതിയുടെ സങ്കീർണതകൾകുറച്ച് ശാസ്ത്രജ്ഞരല്ലാത്തവർക്കും കൈകാര്യം ചെയ്യത്തക്കവിധം ലഘൂകരിക്കപ്പെടുകയും ,അതാത് രാജ്യങ്ങളുടെ മേൽനോട്ടത്തിൽ നടത്തിക്കുവാൻ തീരുമാനിക്കപ്പെടുകയും ചെയ്തു.
ഏതാനും മാസങ്ങൾക്കു ശേഷം പ്രമുഖരാജ്യങ്ങളുടെ സമ്മേളനത്തിൽ പദ്ധതിയുടെ നേർക്ക് ആരോപണങ്ങളുയർന്നു. പദ്ധതി വിഭാവനം ചെയ്യാത്ത മനുഷ്യരും ഗുണഭോക്താക്കളാവുകയും അത് ഓരോരാജ്യത്തെയും ക്രമസമാധാന ,സാമൂഹിക ,സാമ്പത്തികമേഖലകളെ തകിടം മറിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം .നിക്കളോവ്സ്കി നേരിട്ട് മറുപടി പറയാനെത്തി.
"നിങ്ങൾ പറഞ്ഞത് വാസ്തവമാണ് .ഞങ്ങളുടെ കണക്കു പ്രകാരം സമ്പന്നരായവ്യക്തികൾ, ഉയർന്ന സർക്കാരുദ്യോഗസ്ഥർ മുതൽ അധോലോകസംഘങ്ങൾ വരെ ഈ പദ്ധതിയുടെ ഗുണങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .ഈ പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെകൂടെനിന്നു പ്രവർത്തിച്ചവരും ,ചിലരാജ്യങ്ങളിലെ നേതാക്കൻമാരും അവരുടെ സ്വാർത്ഥതാൽപര്യത്തിനും ,സാമ്പത്തികനേട്ടത്തിനുമായി അനർഹരെ ഇതിലുൾപ്പെടുത്തുകയുണ്ടായി .അതിനാൽ പദ്ധതിയുടെ രണ്ടാംഭാഗം നിറുത്തിവച്ചുകഴിഞ്ഞു "
" നിങ്ങളുടെ പദ്ധതിയിൽപ്പെട്ട മരിക്കാത്ത രാഷ്ട്രീയക്കഴുതകൾ മനുഷ്യരെ പട്ടിണിക്കിട്ടുകൊന്ന് സമ്പന്നരാകുന്നത് നിങ്ങളറിയുന്നുണ്ടോ മിസ്റ്റർ ?" ഒരു രാഷ്ട്രപ്രതിനിധി അലറി.
"അധോലോകപ്രവർത്തനങ്ങൾ, രാഷ്ട്രീയക്കാരുടേയും ,സർക്കാരുദ്യോഗസ്ഥരുടേയും അഴിമതി ,ദുർഭരണം തുടങ്ങിയവ പതിന്മടങ്ങ് വർദ്ധിച്ചു. സമ്പന്നർ മരണമുള്ളവരെ അടിമകളാക്കിവച്ച് മരണമില്ലായ്മ ആസ്വദിക്കുകയാണ്. അടിമത്തംകൊണ്ടുമാത്രം സൃഷ്ടിക്കപ്പെടുന്ന പട്ടിണി ലക്ഷക്കണക്കിനാളുകളെയാണ് ദിനംപ്രതി ഇല്ലാതാക്കുന്നത്. ഏകദേശം ഇരുപതുലക്ഷത്തോളം ആളുകൾ ഇന്ന് മരണമില്ലാത്തവരായി ഭൂമിയിലുണ്ട് .മാത്രമല്ല ,ഞങ്ങളുടെ പദ്ധതിപ്രകാരമുള്ള ഇരുനൂറുപേരും ഇപ്പോൾ നരാധമൻമാരായി മാറിക്കഴിഞ്ഞിരിക്കുന്നു. അവരുടെ കഴിവുകൾ തിൻമയ്ക്കായി വിനിയോഗിക്കുന്നു."നിക്കളോവ്സ്കി സത്യം തുറന്നുപറഞ്ഞു.
"എത്രയും വേഗം ഇതിനൊരു പരിഹാരമുണ്ടാകണം " എല്ലാവർക്കുമിങ്ങനെ ഒരഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.
" പൂർണ്ണമായും മരണാതീതരല്ല ഇവരാരും .ബോംബ് പോലുള്ള ആക്രമണങ്ങൾ ,രക്തം വാർന്നുള്ള മരണം തുടങ്ങിയവ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽപ്പെട്ടിരുന്നില്ല.എന്നാൽ ബോംബിങ് മുതലായ മാർഗ്ഗങ്ങൾ ഉപയോഗിച്ചാൽ ഒരുതെറ്റുംചെയ്യാത്തവരെക്കൂടെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരും .പദ്ധതിയുടെ തുടക്കംമുതൽ ഇത്തരമൊരവസ്ഥയുണ്ടായാൽ എന്തുചെയ്യണമെന്നകാര്യവും ഞാൻ പരിഗണിച്ചിരുന്നു. അതിനാൽത്തന്നെ മരണമില്ലായ്മ അനുഭവിക്കുന്നവരെ മാത്രം ബാധിക്കുന്ന രോഗാണുക്കൾ ഞങ്ങൾ വികസിപ്പിച്ചെടുത്തു .നിങ്ങൾ ഓരോരുത്തരും സ്വന്തംരാജ്യങ്ങളിൽ തിരിച്ചെത്തുമ്പോഴേക്കും അവ അവിടെ വ്യാപിച്ചിട്ടുണ്ടാകും "
എല്ലാവരും ആശ്വാസത്തോടെ അവിടം വിട്ടിറങ്ങി.
രണ്ടാഴ്ചയ്ക്കുശേഷം മോണിട്ടറിൽ അവശേഷിക്കുന്ന ചെറിയൊരു പൊട്ട് താനാണെന്ന് നിക്കളോവ്സ്കി മനസ്സിലാക്കി. പ്രമുഖരുടെ പെട്ടെന്നുള്ള മരണം പുതിയ ഗൂഡാലോചനാസിദ്ധാന്തത്തിനു ജന്മം നൽകി.
ലോകത്തിൻ്റെ മറ്റൊരു കോണിൽ ഓടിട്ട ചെറിയവീട്ടിലിരുന്ന് എൺപതുകൾ പിന്നിട്ട വൃദ്ധൻ അന്ന് താനയച്ച പ്രതിനിധികളോട് പറഞ്ഞത് സത്യമായിരുന്നുവെന്ന് നിക്കളോവ്സ്കി ഓർത്തു .അതേ ,മരണമില്ലായ്മ അരക്ഷിതാവസ്ഥയാണ് ,അസന്തുലിതാവസ്ഥയാണ് .മരണത്തിൻ്റെ മരണം ധാർമ്മികതയുടെകൂടെ മരണമാണ് .താൻ സൃഷ്ടിച്ച രോഗാണുവിൻ്റെ ചില്ലുപാത്രം ഉടച്ചു കൊണ്ടയാൾ മരണത്തെ കാത്തുകിടന്നു.
:: ധനിഷ് ആൻ്റണി

വിനോദയാത്ര
(ചെറുകഥ)
യാത്രയ്ക്കുവേണ്ട സാധനങ്ങൾ ഓരോന്നായി എടുത്തുവയ്ക്കുമ്പോൾ റാണിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കല്യാണം കഴിഞ്ഞശേഷം മധുവിധു കാലത്ത് യാത്രകൾ ചെയ്തത് അവളുടെ ഓർമ്മയിൽവന്നു. തൻ്റെ ഭർത്താവ് അബ്രഹാമിന് അന്നു തന്നോട് കൂടുതൽ സ്നേഹമുണ്ടായിരുന്നതായി പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്. കല്ല്യാണശേഷം വളരെയധികം ബന്ധുവീടുകളിൽ കൊണ്ടുപോയി ,പല സ്ഥലങ്ങളിലേക്ക് യാത്രചെയ്തു. കൊട്ടാരങ്ങൾ ,മ്യൂസിയങ്ങൾ, പാർക്കുകൾ, തടാകങ്ങൾ ... ഇതെല്ലാം ഇന്നലെ കഴിഞ്ഞുപോയതുപോലെ അവൾക്ക് തോന്നി.
അബ്രഹാമിന് നഗരത്തിലെ ഒരു സ്വകാര്യകമ്പനിയിലാണുദ്യോഗം. ജോലിയുമായി ബന്ധപ്പെട്ട് അബിയേട്ടൻ എപ്പോഴും തിരക്കിലായിരിക്കും. രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് ജോലിസമയം. പക്ഷേ അത് കടലാസിൽ മാത്രമായൊതുങ്ങുന്നു .രാവിലെ ഏഴിനു വീട്ടിൽനിന്നിറങ്ങിയാലേ ഒമ്പതിനു കൃത്യമായി ഓഫീസിലെത്തിച്ചേരാനാകൂ. നഗരത്തിലെ ട്രാഫിക്കിനെ തോൽപിക്കാൻ കുറച്ച് സമയം കരുതിവയ്ക്കണം. വൈകിട്ട് അഞ്ചിന് ഒരിക്കലും ഓഫീസിൽ നിന്നിറങ്ങാനായതായി റാണിയ്ക്ക് ഓർമ്മയില്ല. ജോലികൾ ഒന്നിനു പുറകേ ഒന്നായി വന്നുകൊണ്ടിരിക്കും .ഓഫിസ് വിട്ട് വീട്ടിലെത്തുമ്പോൾ രാത്രി എട്ട് അല്ലെങ്കിൽ ഒമ്പതായിട്ടുണ്ടാകും .'ജീവിതത്തിൽ ഉണർന്നിരിക്കുന്നതിൽ ഭൂരിഭാഗം സമയവും മനുഷ്യൻ ജോലിക്കായി നഷ്ടപ്പെടുത്തുകയും ,ജീവിക്കാൻ മറന്നുപോവുകയും ചെയ്യുന്നതെതുകൊണ്ടാണെന്നവൾക്ക്മനസ്സിലായില്ല '. വീട്ടിലെ ജോലികളെല്ലാം തീർത്തിട്ട് മണിക്കൂറുകൾ തന്നെയിരുന്നു മടുക്കുമ്പോൾ പഴയകാല ഓർമ്മകൾ റാണിയുടെ മനസ്സിലേക്ക് ഓടിവരും.
അബിയേട്ടൻ്റെ ജോലിത്തിരക്കു കാരണം തന്നോട് സ്നേഹം കുറഞ്ഞുപോയതെന്ന് തനിക്കു തോന്നുന്നതുമാത്രമാണെന്ന് റാണിക്കുമറിയാം.'എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും അത് പരിപൂർണ്ണമായി ബോധ്യപ്പെട്ടാലും , ആ വിശ്വാസങ്ങളൊന്നും സ്നേഹത്തിനു പകരമാവില്ല' .സ്നേഹം നഷ്ടപ്പെടുന്നതും,അത് ലഭിക്കുന്ന സമയം കുറയുന്നതൊക്കെയും തന്നെപ്പോലുള്ള ഒരു വീട്ടമ്മയ്ക്ക് നികത്താനാവാത്ത നഷ്ടം തന്നെയാണെന്നവൾക്ക് തോന്നി. 
അങ്ങനെയിരിക്കുമ്പോഴാണ് റാണിക്കു സന്തോഷം പകർന്നുകൊണ്ട് ജോയിമോൻ കടന്നുവരുന്നത്. തനിക്കെപ്പോഴും കണ്ടുകൊണ്ടിരിക്കുവാനും ,കൊഞ്ചിക്കുവാനും ,സ്നേഹിക്കുവാനുമായി കിട്ടിയ മകനെയോർത്ത് അവൾ വളരെയധികം സന്തോഷിച്ചു. ജോയി മോൻ ഇപ്പോൾ ഒന്നാം ക്ലാസിൽ പോകുന്നുണ്ട്. അഞ്ചാറുവർഷത്തെ വിരസതയിൽ നിന്നും റാണിയെ മാറ്റി നിർത്തിയത് ജോയിമോനാണ്.
ജോയിമോൻ്റെ അവധിക്കാലത്തെങ്കിലും ഒരു വിനോദയാത്രയ്ക്ക് പോകണമെന്ന് റാണി നിരന്തരം പറയുന്നത് അവസാനം അബ്രഹാം സമ്മതിച്ചു .റാണിക്കും ,ജോയിമോനും വളരെയധികം സന്തോഷമായി. യാത്രയ്ക്കായുള്ള എല്ലാം തയ്യാറായിക്കഴിഞ്ഞപ്പോൾ അവൾ ഉറങ്ങാനായി കിടന്നു. എത്രയും പെട്ടെന്ന് രാവിലെയായിരുന്നുവെങ്കിൽ ...റാണിയും ,ജോയിമോനും മനസ്സിലാശിച്ചു. 
രാവിലെ കാറിൽക്കയറി സന്തോഷത്തോടെ യാത്രചെയ്യുന്ന അവരെ കണ്ടപ്പോൾ ആബ്രഹാമിനും സന്തോഷമായി. ഇത്തരം ചെറുയാത്രകൾ പോലും രണ്ടുപേർക്കും എത്ര സന്തോഷമാണ് നൽകുന്നതെന്നോർത്തപ്പോൾ അയാൾക്കത്ഭുതം തോന്നി. അവരുടെ ലക്ഷ്യസ്ഥാനത്ത് കാർ നിർത്തി. ജോയിമോനു ഐസ്ക്രീം വേണം ,ബലൂൺ വേണം .'കുട്ടികളുടെ ലോകത്ത് നിറങ്ങളും ,മധുരവും മാത്രമേയുള്ളുവെന്ന്' റാണിക്ക് തോന്നി.
കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശത്ത് കയറിക്കിടക്കുന്ന ജലാശയം, മനോഹരകാഴ്ചകൾ കണ്ടുകൊണ്ട് അതിലൂടെയുള്ള ബോട്ടുയാത്ര .ഇതാണ് ആ പ്രദേശത്തെ പ്രധാന ആകർഷണം. ഒരു ചെറിയ വഞ്ചിയിൽകയറി അവർ യാത്ര തുടങ്ങി. പച്ചപിടിച്ച കണ്ടൽക്കാടുകളും , വഞ്ചി അരുകിലെത്തുമ്പോൾ പറന്നു പോകുന്ന കിളികളും ജോയിമോനെ ആവേശം കൊള്ളിച്ചു. അടുക്കളക്കും ,വീടിനുപുറത്തുമുള്ള ലോകത്തിൽ എത്തിയ റാണിക്കും അത് വലിയ സന്തോഷം നൽകി.ഏറെനാളുകൾക്കു ശേഷമാണ് റാണിയും ,മോനും ഇത്രയും സന്തോഷിച്ചുകാണുന്നത്. താൻ എന്തുകൊണ്ട് ഇതിനുമുമ്പ് ഇത്തരമൊരു യാത്രയെപ്പറ്റി
ചിന്തിച്ചില്ല എന്നയാൾ ഓർത്തു. 'ജീവിതത്തിലെ തിരക്കിനിടയിൽ ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങൾ താൻ കൈവിടുകയാണെന്നയാൾ വിചാരിച്ചു '.
പെട്ടെന്ന് വഞ്ചിയാകെ കുലുങ്ങുന്നതായിഅയാൾക്ക്തോന്നി. ചെറിയ വഞ്ചിയിൽ കുലുക്കമുണ്ടാകും ,എന്നാൽ വഞ്ചിയാകെ ഉലയുകയാണ്. റാണിയുടെ കരച്ചിലും ,ബഹളവുമാണ് കേൾക്കുന്നത് .ഇപ്പോൾ വഞ്ചി പുറകോട്ടാണ് നീങ്ങുന്നത് .അയാൾക്കൊന്നും മനസ്സിലായില്ല.
" അബിയേട്ടാ ,നമ്മുടെ മോൻ ''
റാണി കരഞ്ഞുകൊണ്ട് പറയുകയാണ് .
വഞ്ചിയുടെ അരുകിലിരുന്ന ജോയിമോൻ്റെ കൈ വെള്ളത്തിനടിയിലാണ് .കലങ്ങി മറിഞ്ഞ് ചെളിവെള്ളംനിറഞ്ഞ ജലാശയത്തിൽ വഞ്ചിക്ക് സമീപം ചുവന്നനിറം പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. റാണി ജോയിമോനെ പിടിച്ചു വലിക്കുകയാണ്. അവൻ്റെ കൈ മാത്രമേ വഞ്ചിക്കു പുറത്തുള്ളൂ.എന്നാൽ അതു വിടുവിക്കുവാൻ അവൾക്കാവുന്നില്ല. അബ്രഹാം ഓടിച്ചെന്ന് ജോയി മോനെ ശക്തിയായി പിടിച്ചുവലിച്ചു.അവൻ വേദന കൊണ്ട് കരയുകയാണ്. എന്തിലോ കൈയുടക്കി നിൽക്കുകയാണ്. വഞ്ചി പിന്നെയും പിറകോട്ട് നീങ്ങുകയാണ്. വഞ്ചിക്കാരനുംകൂടെ ചേർന്നു ജോയിമോൻ്റെ കൈപിറകോട്ടു വലിച്ചു. അപ്പോഴാണവർ ഭീകരമായ ആ കാഴ്ച കണ്ടത്ത് .
ഒരു നിമിഷത്തേക്ക് അവർക്കാർക്കും അതു വിശ്വസിക്കാനായില്ല. ജോയിമോൻ്റെ കൈമുട്ടുവരെ ഒരു വലിയ മുതലയുടെ വായയ്ക്കുള്ളിലാണ്. മോൻ്റെ കൈകളിലൂടെ ചോരവാർന്നൊഴുകുന്നു .മുതല വഞ്ചിയാകെ പുറകോട്ടു വലിക്കുകയാണ് .മുതലയുടെ പിടുത്തം കൂടുതൽ കയറിവരുന്നു. ജോയിമോൻ്റെ മുഴുവൻകൈയും മുതലയുടെ വായ്ക്കകത്തായിരിക്കുന്നു.
മുതല വഞ്ചിയുടെ അരികിലൂടെ വഞ്ചിക്കകത്തേക്ക് കയറാൻ ശ്രമിക്കുകകയാണ്.വഞ്ചിക്കാരൻ തുഴകൊണ്ട് മുതലയെ അടിക്കുന്നുണ്ട് .അയാളുടെ ശക്തിയേറിയ അടിയിൽ തുഴ രണ്ടായി മുറിഞ്ഞതല്ലാതെ മുതല പിടിവിടുകയുണ്ടായില്ല. മുതല വഞ്ചിയിലേക്ക് കയറുവാൻ ശ്രമിക്കുന്നതുകണ്ട വഞ്ചിക്കാരൻ പറഞ്ഞു.
"സാർ, ഇനി രക്ഷയില്ല. വഞ്ചിയാകെ മുക്കുവാൻതക്ക വലുതാണ് മുതല .എത്രയും പെട്ടെന്ന് കരയ്ക്കെത്തണം ,തുഴ പോലുമില്ല .ആ കുട്ടിയെ വിട്ടുകളയുന്നതാണ് നല്ലത്. നമുക്കവനെ രക്ഷിക്കാനാവില്ല .മാത്രമല്ല മുതല വഞ്ചിമുക്കുകയും ,നമ്മൾ കൂടി മരിക്കുകയും ചെയ്യും ".
അപ്പോൾ ഒടിഞ്ഞ തുഴ വഞ്ചിക്കാരനിൽനിന്നും വാങ്ങി അബ്രഹാം മുതലയുടെ നേർക്കടിച്ചു. എന്നാൽ ഒരു പ്രയോജനവുമുണ്ടായില്ല. വഞ്ചിയുലഞ്ഞ കൂട്ടത്തിൽ ആ തുഴ കൈയിൽ നിന്നു വെള്ളത്തിൽ വീണു. പെട്ടെന്ന് വഞ്ചിക്കാരൻ ജോയിമോനെ വഞ്ചിയിൽ നിന്നും തള്ളാൻ തുടങ്ങി.തങ്ങളുടെ മോനെ തള്ളിയിടാനാണയാൾശ്രമിക്കുന്നതെന്നറിഞ്ഞപ്പോൾ അബ്രഹാമും, റാണിയും അയാളെ തടയാൻ ശ്രമിച്ചു.
" വേറെ നിവൃത്തിയില്ല സാർ ,ഇത് വലിയ മുതലയാണ് .വഞ്ചി ഇപ്പോൾ മറിയും .മാത്രമല്ല ചോരയുടെ മണം പിടിച്ച് മറ്റ്മുതലകൾ വരാനും സാദ്ധ്യതയുണ്ട്. " വഞ്ചിക്കാരൻ അവരെ ചെറുത്തുനിർത്തി പറഞ്ഞു.
"എൻ്റെ മോൻ ....എനിക്കവനെ വേണം ,അബിയേട്ടാ...അവനെ തിരിച്ചുവേണം... " റാണിയുടെ കരച്ചിലിൽ വാക്കുകൾ മുഴുമിക്കാനായില്ല. റാണി ജോയിമോനെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ വഞ്ചിക്കാരൻ്റെമേലും മുതലയുടെ കൈകൾ അള്ളിപിടിക്കുവാനാരംഭിച്ചു. അയാൾ അതിൽ നിന്നും രക്ഷപെടുവാൻ ശ്രമം തുടങ്ങി. ഭീകരമായ യാഥാർത്ഥ്യം അബ്രഹാം തിരിച്ചറിഞ്ഞു. തനിക്കു മുമ്പിൽ വന്നിരിക്കുന്നത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തീരുമാനിക്കേണ്ടവലിയൊരു ദുഖസമസ്യയാണ്. ഒന്നുകിൽ എല്ലാവരും വഞ്ചിമറിഞ്ഞ് മരണത്തിൻ്റെ ഭീകരതയുമായി ബലപരീക്ഷണം നടത്തുക .അല്ലെങ്കിൽ തൻ്റെ മകനെ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് റാണിയേയെങ്കിലുംരക്ഷപെടുത്തുക. ചിന്തിക്കുവാനൊന്നും സമയമില്ലതാനും. അബ്രഹാം റാണിയെ ബലമായി പിടിച്ചുനിർത്തി.മുതലയുടെ അള്ളിപ്പിടുത്തത്തിൽ നിന്ന് രക്ഷപെടാൻ വഞ്ചിക്കാരനു സാധിച്ചു.
വഞ്ചിക്കാരൻ തൻ്റെ നിസഹായാവസ്ഥ പറയുന്നതു പോലെ അബ്രഹാമിനു നേരെ നോക്കി.അബ്രഹാമിൻ്റെ മുഖത്തേക്ക് ഒന്നുകൂടെ നോക്കാൻ ധൈര്യമില്ലെന്നോണം അയാൾ ജോയിമോൻ്റെ മേലുള്ള പിടിവിട്ടു. വഞ്ചിയാകെയുലച്ചുകൊണ്ട് ജോയിമോനുമായി മുതല വെള്ളത്തിനടിയിൽ അപ്രത്യക്ഷമായി.തൻ്റെ കൺമുമ്പിൽ കണ്ടത് വിശ്വസിക്കാനാവാതെ റാണി തളർന്നുവീണു.കരയുവാൻപോലും അശക്തയായതിനാലാവാം അവളുടെ ശബ്ദം പുറത്തുവന്നില്ല.

മൂന്നാഴ്ചകൾക്കപ്പുറം പള്ളിസെമിത്തേരിയിൽ നിന്നു വരികയായിരുന്ന അബ്രഹാമിനേയും, റാണിയേയും കണ്ട പുരോഹിതൻ അവരെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു " ജോയിമോൻ സ്വർഗ്ഗത്തിൽ ദൈവത്തിനോടൊപ്പമിരിപ്പുണ്ടാകും റാണീ ,നീ ദു:ഖിക്കാതിരിക്കുക. ഇനിയുമൊരു മാലാഖക്കുഞ്ഞിനെ സർവശക്തൻ നിങ്ങൾക്ക് നൽകാതിരിക്കുകയില്ല"
"ഇനി ഒരു മകൻ ഉണ്ടായാൽക്കൂടി അത് ജോയിമോനാകുമോ അച്ചോ? അവനു പകരമാകുമോ?അവനെ നഷടപ്പെട്ടത് നഷ്ടമായി എന്നും നിലനിൽക്കും .സ്വന്തം മകനെ രക്ഷിക്കാനാവാതെ കൺമുമ്പിൽ അവനെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവന്ന ശപിക്കപ്പെട്ട അമ്മയാണ് ഞാൻ " വാക്കുകൾ മുഴുമിക്കാനാവാതെ അവൾ അബ്രഹാമിൻ്റെ തോളിലേക്കുവീണു.
ജോയിമോനോടൊപ്പം വെള്ളത്തിലേക്ക്എടുത്തുചാടാൻ തുടങ്ങിയ റാണിയെ മുറുകെപ്പിടിച്ച് തടഞ്ഞ അബ്രഹാമിന് അവളുടെ മനസ്സിലെ നീറുന്ന വേദന മനസിലാകും. ഭാര്യയുടെയെങ്കിലും ജീവൻ രക്ഷിക്കാൻ മനസില്ലാമനസോടെ മകനെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിൽ കുറ്റബോധം പേറുന്ന അയാളുടെ മനസ്സാരും കണ്ടില്ല. അതെ 'നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നെയാണ് .ആർക്കും പകരമാവാൻ ഒരാൾക്കുമാവില്ല. ശ്രേഷ്ഠമായ മറ്റൊരാൾ വന്നാലും നഷ്ടങ്ങൾ സ്ഥിരമാണ് ,അത് മാറ്റാനാവില്ല '.അവർ വീടു ലക്ഷ്യമാക്കി നടന്നുനീങ്ങി. മറ്റൊരു വഴിയും അവർക്കു മുമ്പിൽ ഉണ്ടായിരുന്നില്ല.

:: ധനിഷ് ആൻ്റണി

അയ്യോ
=====================================
നെറ്റിയിലെ ഉന്തി നിൽക്കുന്ന മുഴയിലേക്കായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ.ഒന്നല്പം മാറിയാണ് കൊണ്ടിരുന്നതെങ്കിൽ ഇന്നീ മുഴയുടെ സ്ഥാനത്ത് വിനുവിന്റെ ഒരു കണ്ണ് നഷ്ടപ്പെടുമായിരുന്നു.കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു എന്ന് പഴമക്കാർ പറയുന്നതെത്രയോ ശരി.റോഡ് നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത് പാലിക്കാൻ വേണ്ടിയാണ്.അല്ലാതെ നല്ല സുന്ദരികൾ എന്റെ മുഖം കാണട്ടെ എന്ന് വിചാരിച് ഹെൽമെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചോണ്ട് പോയാൽ ഇങ്ങനെ പലയേറും കിട്ടിയെന്നിരിക്കും.പ്രത്യേകിച്ചും മുതലകൊടം പള്ളിയുടെ ഭണ്ഡാരകുറ്റിയുടെ മുന്നിലൂടെ പോകുമ്പോൾ.അത്യാവശ്യം നല്ല തിരക്കുള്ള സ്‌റ്റോപ്പിന്നടുത്തായിരുന്നു മുതലകൊടം മുത്തപ്പന്റെ പള്ളിയും ഭണ്ഡാരകുറ്റിയുംസ്ഥിതിചെയ്യുന്നത്.ഞങ്ങൾ തൊടുപുഴകാർക്ക് ജാതിമത ഭേദമന്യേ മുതലകൊടം മുത്തപ്പനും ആ പള്ളിയും നല്ല വിശ്വാസമാണ്.ആയതിനാൽ ആ വഴി പോകുമ്പോൾ ഒരു വിശ്വാസിയും ഒന്ന് വണങ്ങാതെയും നേർച്ചയിടാതെയും കടന്ന് പോകുന്നത് വിരളമാണ്.അതിപ്പോൾ ബസ് യാത്രകാരനായാലും കാർ യാത്രകാരനായാലുംബൈക്ക് യാത്രകാരനായാലും കാൽ നടകാരനായാലും മുത്തപ്പനുള്ള നടവരവ് ഭണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടേയിരിക്കും.ചില ബസുകൾ വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോൾ കേൾക്കാം ചിലപിൽച്ചിൽ എന്ന ചില്ലറപൈസകൾ റോഡിലേക്ക് വലിച്ചെറിയുന്ന ശബ്ദം.അങ്ങനെ തെറിച്ചു റോഡിൽ വീഴുന്ന പൈസകൾ ഒരെണ്ണവും നഷ്ടപ്പെടാതിരിക്കാൻ നീളത്തിലുള്ള വടിക്കറ്റത്ത് കാന്തം വച്ചുകെട്ടി കാക്കി വസ്ത്രവും ധരിപ്പിച് ഒരു വയസ്സായ വെല്ലുപ്പനെ ശമ്പളത്തിൽ നിർത്തിയിട്ടുണ്ട് പള്ളിക്കാർ.അദ്ദേഹമാണെങ്കിൽ വെയിലെന്നോ മഴയെന്നോയില്ലാതെ ഓരോ വണ്ടികൾ കടന്ന് പോകുമ്പോൾ കാന്തം പിടിപ്പിച്ച വടിയും കുത്തിപിടിച് റോഡിലേക്കിറങ്ങും.കടന്നുപോയ വണ്ടികളിൽ ഇരിക്കുന്ന ഓരോ വിശ്വാസികളുടെയും പരാതികളും പരിഭവങ്ങളുമായിരുന്നു ആ റോഡിൽ ചിതറി കിടക്കുന്നത്.പരാതികളെല്ലാം പെറുക്കിയെടുത്ത് മുത്തപ്പന്റെ ഭണ്ഡാരത്തിലേക്കയക്കുന്ന ഒരു ഇടനിലകാരനായിരുന്നു ആ വെല്ലുപ്പൻ.

തൊട്ടപ്പുറത്തായി യാചക നിരോധിത മേഖല എന്നെഴുതിയ ബോർഡ് കാണുമ്പോൾ ഉള്ളിൽ ചിരിവരും.

കുറെ കോളേജ് പിള്ളേരെയും മറ്റു യാത്രക്കാരെയും കുത്തിനിറച്ചുകൊണ്ട് പഞ്ചമി ബസ് ചീറിപ്പാഞ്ഞു വരുന്നുണ്ട്.അത് മുത്തപ്പന്റെ ഭണ്ഡാരകുറ്റിക്കരികിലായി വന്നു നിന്നപ്പോൾ പരാതികളുടെയും പരിഭവങ്ങളുടെയും ചില്ലറകൾ റോഡിലേക്ക് പതിഞ്ഞെങ്കിലും ചിലരുടെ ചില്ലറകൾ ഉരുണ്ടുരുണ്ട് അഴുക്കുചാലിലേക്കാണ് പതിച്ചത്.അതൊന്നും സാരമില്ലാന്നെ മുത്തപ്പനുള്ളത് ഞാൻ വലിച്ചെറിഞ്ഞിട്ടുണ്ട് പറഞ്ഞകാര്യമങ്ങു നടത്തി തന്നാൽ മതി.
ആ സ്റ്റോപ്പിൽ നിന്നും ആൾക്കാരെയെല്ലാം കയറ്റി കിളി മണിയടിച്ചപ്പോൾ പഞ്ചമി ബസ് പതിയെ മുന്നോട്ടുരുളാൻ തുടങ്ങി.പെട്ടന്നായിരുന്നു ബസ്സിന്റെ മുൻസീറ്റിൽ നിന്നും വെളുത്തുമെലിഞ്ഞകുപ്പിവളയിട്ട കൈ പുറത്തേക്കുയരുന്നത് കണ്ടത്. പഞ്ചമി ബസ്സിന്റെ എതിർ ദിശയിൽ നിന്നും വിനുവും തന്റെ ബൈക്കും ചീറിപാഞ്ഞു വരുന്നുണ്ടായിരുന്നു.സ്വാഭാവികമായും ബസ്സിനുള്ളിലിരിക്കുന്ന കളറിട്ട കിളികളെ കണ്ടതിനാലായിരിക്കാം വിനുവിന്റെ വലതു കൈയുടെ പിരിയൊന്ന് കൂടിയത്.ആ പിരി കുപ്പിവളയിട്ട മെലിഞ്ഞ കൈയിൽ നിന്നും അന്തരീക്ഷത്തിൽ പറന്നുനിന്ന അഞ്ചു രൂപ തുട്ടിനെ വിനു തന്റെ തിരു നെറ്റികൊണ്ട് തട്ടിത്തെറിപ്പിച് നീങ്ങിയപ്പോൾ ഒരേയൊരു ശബ്ദമേ അവിടെ ഉണ്ടായിട്ടുള്ളൂ.അത് വിനുവിന്റെ വായിൽ നിന്നും അറിയാതെ ഉയർന്ന അയ്യോ എന്ന വിളിയായിരുന്നു.
എതിർദിശയാൽ കിട്ടിയ ഏറും കടുത്ത വേദനയും നല്ല ഗമയിൽ ചെത്തിവന്ന വിനുവിനെ അവിടെയെങ്ങും നിർത്താതെ ഇങ്ങിവിടെ കണ്ണാടിക്കുമുന്നിൽ എത്തിച്ചത് ആ കുപ്പിവളയിട്ട വെളുത്ത കൈകളാണെന്ന് അവർക്കറിയില്ലല്ലോ മുത്തപ്പാ......

Abhiram Vasudev

അണയാത്ത തീജ്വാല
****************
"മോളെ എന്നെ ഒന്നു ഉമ്മറത്തേക് കൊണ്ടിരിത്താമോ.."
ഇടിഞ്ഞു വീഴാറായ ഓടിട്ടവീട്ടിലെ ചായ്പ്പിൽ കട്ടിലിൽ കിടന്ന് അയാൾ പതറിയ ശബ്ദത്തിൽ മകന്റെ ഭാര്യയോട് പറഞ്ഞു. 
"കിളവന് അടങ്ങി ഒരിടത്തിരുന്നുകൂടെ... രാവിലെതന്നെ ശല്യം ചെയ്യാൻ ആയിട്ട്.." അയാൾ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്..
ആ ദ്രവിച്ചകാട്ടിൽ നിന്നും അയാൾ താഴേക്കു ഇറങ്ങാൻ ശ്രമിച്ചു. മുറിച്ചുമാറ്റിയ കാലുകളുടെ നീളക്കുറവ് കൊണ്ട് കട്ടിലിന്റെ ഉയരം അയാളെ മുറിവുകളോടെ താഴേക്ക് തള്ളിയിട്ടു.
വേദന മാനിക്കാതെ അയാൾ ഇഴഞ്ഞു നീങ്ങി.. പൂമുഖത്തേക് എത്താനുള്ള സമയദൈർഗ്യം അയാളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല..പൂമുഖത്തെ തൂണിൽ അയാൾ ചാരിയിരുന്നു. നരവീണ മീശ പിരിച്ചുമുകളിലേക് വച്ചു. അറ്റുപോയകാലിന്റെ അഗ്രത്തിൽ തൊട്ടുകൊണ്ട് അയാൾ കണ്ണടച്ചിരുന്നു.
 കടുത്തവേനൽചൂട് അയാളിൽ കശ്മീരിലെ കൊടുംതണുപ്പ് പോലെ തോന്നിച്ചു. കഴിഞ്ഞുപോയകാലത്തിന്റെ ഓർമ്മകൾ അയാളുടെ മനസിനെ യുവത്വത്തിലേക് എത്തിച്ചു.
"ശേഖർ സാബ് ......." ദൂരെനിന്നും തന്റെ കൂടെയുള്ള ജവാന്റെ നിലവിളി അയാളെ കർമനിരതനാക്കി. കശ്‍മീർ അതിർത്തിയിലെ മഞ്ഞിൽ മൂടിയ ബങ്കറിൽ നിന്നും ആയാൾ ആയുധത്തോടെ പുറത്തേക്കിറങ്ങി. കണ്ണുകൾ ഇരുട്ടിൽ പരതി.. രക്തത്തിൽ കുളിച്ചുകിടക്കുന്ന ജവാനെ അയാൾ കണ്ടു. പിടയുന്ന ശരീരത്തിൽ ജീവന്റെ കണിക അകന്നുപോകുന്നത് നിസഹായനായി നോക്കിനിക്കാനേ കഴിഞ്ഞുള്ളു.
കണ്ണടച്ചുതുറക്കുന്നവേഗത്തിൽ അയാളെ തീവ്രവാതികൾ വളഞ്ഞു കഴിഞ്ഞിരുന്നു. കൈയിലെ ആയുധങ്ങൾ അവർ ബലമായി പിടിച്ചുവാങ്ങി ശക്തിമായി മർദിച്ചു. കൺപോളകൾ തുറക്കാൻ കഴിയാത്തവിധം അവശനാക്കി. ശരീരത്തിലെ മുറികളിലൂടെ രക്തം ഒഴുകികൊണ്ടേയിരുന്നു. കഴുത്തിൽ തോക്കിൻകുഴൽ അമർത്തി അവർ പറഞ്ഞു
"ബോൽ സാലെ ഇന്ത്യ മുർത്താബാദ്...... "
മൗനം തീർത്ത പുഞ്ചിരിയാൽ അയാൾ മറുപടികൊടുത്തു.രണ്ടു കൽമുട്ടിലും മാറിമാറി വെടിഉതിർത്തു. വേദന അയാളിൽ രാജ്യസ്നേഹം കൂട്ടികൊണ്ടേ ഇരുന്നു.
കൈയിൽ കിട്ടിയ ഗ്രാനയ്‌ഡ്‌ ലോക്ക് വിച്ഛേദിച്ചു നെഞ്ചിൽ പിടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു..
ഭാരത് മാതാകി ജയ്......... ചുറ്റുംകൂടിയവർ ഓടി മാറാൻ നോക്കി. തളർച്ചയോടെ അയാൾ അത് അവർക് നേരെ എറിഞ്ഞു. ചിന്നിച്ചിതറിയ പാകിസ്താനി തീവ്രവാദികളുടെ മാംസകഷ്ണങ്ങൾ നോക്കി അയാൾ ദീർഘശ്വസം എടുത്തു.
ഓർമ്മകൾ അയാളിൽ വല്ലാത്തൊരു ആവേശം ജനിപ്പിച്ചു..അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
"ഭാരത് മാതാകി ജയ്"
അണയാത്ത രാജ്യസ്നേഹം അയാളുടെ ശബ്ദത്തെ ഉച്ചത്തിലാക്കി..
"ഓ ഒരു ഭാരത് മാതാകി ജയ്.... സ്വന്തം ജീവിതം ഇങ്ങനെയായി എന്നിട്ടും മകനെ പട്ടാളത്തിൽ ചേർത്തിയ തന്ത.."
മരുമകളുടെ വാക്കുകൾ അയാളെ ഓർമകളിൽ നിന്നും ഉണർത്തി...അപ്പോഴും ആ മുഖത്ത് പുഞ്ചിരി വിരിഞ്ഞു നിന്നു...
ജിതി
Powered by Blogger.